ടാക്സി ഡ്രൈവറില്‍ നിന്ന് മുംബൈയെ വിറപ്പിച്ച അധോലോക ഭീകരന്‍; അബു സലീമിന്റേത് സിനിമാക്കഥയെ വെല്ലുന്ന ജീവിതം

Published : Sep 07, 2017, 11:22 PM ISTUpdated : Oct 04, 2018, 04:44 PM IST
ടാക്സി ഡ്രൈവറില്‍ നിന്ന് മുംബൈയെ വിറപ്പിച്ച അധോലോക ഭീകരന്‍; അബു സലീമിന്റേത് സിനിമാക്കഥയെ വെല്ലുന്ന ജീവിതം

Synopsis

മുംബൈ: ടാക്സി ‍ഡ്രൈവറില്‍ നിന്നും മുംബൈയെ വിറപ്പിച്ച അധോലോക ഭീകരനായി മാറിയ അബൂ സലീമിന്റെ ജീവിതം ഒരു ബോളിവുഡ് ത്രില്ലറിനെ വെല്ലുന്നതാണ്. 1993 ലെ മുംബൈ സ്ഫോടനത്തിനുശേഷം കാമുകി മോണിക്ക ബേദിയോടൊപ്പം പോര്‍ച്ചുഗലിലേക്ക് കടന്ന അബൂസലീമിനെ 2005 ലാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ബോളിവുഡ് നിര്‍മാതാവ് ഗുല്‍ഷന്‍ കുമാറിനെ കൊലപ്പെടുത്തിയാണ് സലീം ഏവരെയും ഞെട്ടിച്ചത്. ദാവൂദ് ഇബ്രാഹീമിന്റെ അടുപ്പക്കാരനായിരുന്ന സലീം പിന്നീട് ദാവൂദുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം വഴിയേ നടന്നു.

ഉത്തര്‍പ്രദേശിലെ അസംഗഡില്‍ അഭിഭാഷകന്റെ മകനായാണ് അബു സലീം ജനിച്ചത്. ദില്ലിയില്‍ ടാക്സി ഡ്രൈവറായി ആദ്യജോലി. എണ്‍പതുകളുടെ പകുതിയില്‍ മുംബൈയിലെത്തിയ സലീം അന്ധേരിയിലെ ഒരു ടെലിഫോണ്‍ ബൂത്തിലെ ജോലിക്കൊപ്പം കുറ്റകൃത്യങ്ങളിലേക്കും കടന്നു. ഈ സമയത്താണ് സലീം ദാവൂദ് ഇബ്രാഹിമിന്റെ അനുജന്‍ അനീസുമായി സൗഹൃദത്തിലാകുന്നത്. അനീസ് വഴി ഡി കമ്പനിയിലേക്ക് കയറിയ ഇയാള്‍ പിന്നെ നഗരം പേടിക്കുന്ന കൊടും കുറ്റവാളിയായി തീര്‍ന്നു.

മുംബൈയിലെ വന്‍കിട കെട്ടിട നിര്‍മ്മാതാക്കളുടെ കയ്യില്‍ നിന്നും ബോളീവുഡിലെ പ്രമുഖരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടലും സലീം പതിവാക്കി. 1997ല്‍ ബോളീവുഡ് നിര്‍മ്മാതാവ് ഗുല്‍ഷാന്‍ കുമാറിനെ കൊലചെയ്ത അബൂ സലീം മുംബൈ അധോലോകത്തെതന്നെ ഞെട്ടിപ്പിച്ചു. 1988ല്‍ അബു സലിം ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞു. ബോളിവുഡില്‍ അബു സലീം പേടിസ്വപ്നമായ കാലത്താണ് നടി മോണിക്ക ബേദിയുമായി അടുപ്പത്തിലാകുന്നത്. മോണിക്കയ്‌ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സലീം നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു.

1993ല്‍ ബോംബെ സ്ഫോടനപരമ്പരയ്‌ക്ക് ശേഷം സലീം മോണിക്കയ്‌ക്കൊപ്പം പോര്‍ച്ചുഗലിലേക്ക് കടന്നു. ഗുജറാത്ത് തീരത്തുനിന്നും മുംബൈയിലേക്ക് സ്ഫോടക വസ്തുക്കള്‍ കടത്തി, സഞ്ചയ് ദത്തിന് ആയുധം എത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അബൂസലീമിനെ ചുമത്തപ്പെട്ടത്. 2002ല്‍ പോര്‍ച്ചുഗല്‍ പോലീസിന്റെ പിടിയിലാകുന്നതുവരെ ലിസ്ബണിലാണ് താമസിച്ചിരുന്നത്.

2003ല്‍ ഒരു പോര്‍ച്ചുഗല്‍ കോടതി അബു സലീമിന് നാലര വര്‍ഷവും ബേദിയ്‌ക്ക് 2 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. വ്യാജരേഖ ചമച്ചതും അറസ്റ്റ് പ്രതിരോധിക്കാന്‍ ശ്രമിച്ചതുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. മുംബൈ സ്ഫോടനക്കേസില്‍ വിചാരണ നേരിടാന്‍ ഇന്ത്യയില്‍ തിരികെയെത്തിയാല്‍ വധശിക്ഷ വിധിക്കില്ലെന്ന് പോര്‍ച്ചുഗലുമായി ധാരണയാക്കിയാണ് 2005ല്‍ സലീമിനെ ഇവിടെയെത്തിച്ചത്. 257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനക്കേസില്‍ ഇന്ന് ജീവപര്യന്തം ശിക്ഷാ വിധി കേട്ടപ്പോള്‍ കോടതിമുറിയില്‍ പൊട്ടിക്കരയുകയായിരുന്നു ഈ അധോലോക ഭീകരന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'