സംയോജിത കൃഷിയില്‍ വിജയഗാഥ രചിച്ച് ഹൈറേഞ്ചില്‍ ഒരു യുവകര്‍ഷകന്‍

Published : Jan 10, 2018, 05:59 PM ISTUpdated : Oct 04, 2018, 11:53 PM IST
സംയോജിത കൃഷിയില്‍ വിജയഗാഥ രചിച്ച് ഹൈറേഞ്ചില്‍ ഒരു യുവകര്‍ഷകന്‍

Synopsis

ഇടുക്കി: സംയോജിത കൃഷിയിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ വരുമാനം കണ്ടെത്തുകയാണ് രാജക്കാട് പഞ്ചായത്തിലെ പനച്ചിക്കുഴി സ്വദേശി പുതിയിടത്ത് ജോണി എന്ന യുവ കര്‍ഷകന്‍. ഏത്തവാഴയ്ക്ക് വിലത്തകര്‍ച്ചയും ഉത്പാദന കുറവും തിരിച്ചടിയായി മാറിയപ്പോള്‍ വ്യത്യസ്ഥമായ രീതിയില്‍ ഞാലിപ്പൂവന്‍ വാഴ കൃഷിയിലൂടെ മികച്ച നേട്ടമാണ് ഇദ്ദേഹം കൈവരുക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ഉത്പാദന കുറവും ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയ്ക്ക് കനത്ത തരിച്ചടിയാണ് സമ്മാനിയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യത്യസ്ഥമായ കൃഷിയിലൂടെ ജോണി മികച്ച നേട്ടം കൈവരിക്കുന്നത്. 

കുടിയേറ്റകാല കര്‍ഷക കുടുംബത്തിലെ അംഗമായ ഇദ്ദേഹം ഇപ്പോളും കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചാണ് മുമ്പോട്ട് പോകുന്നത്. തികച്ചും ജൈവ രീതിയിലുള്ള കൃഷി പരിപാലനത്തിന് പ്രയോജനകരമാകുന്ന തരത്തിലാണ് ഇദ്ദേഹം സംയോജിത കൃഷി. ഇതില്‍ ഏറ്റവും പ്രധാനം ഞാലിപ്പൂവന്‍ വാഴ കൃഷിയാണ്. ഏത്തവാഴയ്ക്ക് വിലത്തകര്‍ച്ച വലിയ പ്രതിസന്ധിയായി മാറിയപ്പോഴാണ് ഞാലിപ്പൂവന്‍ വാഴ കൃഷിയിലേയ്ക്ക് തിരിഞ്ഞത്. നാലായിരത്തിലധികം വാഴയാണ് ഇദ്ദേഹം നട്ട് പരിപാലിക്കുന്നത്. വാഴയ്ക്കും മറ്റ് കൃഷികള്‍ക്കും ആവശ്യമായ വളത്തിനായി കന്നുകാലി വളര്‍ത്തലുമുണ്ട്. ഒപ്പം വിപുലമായ പന്നികൃഷിയും.   

മുന്നൂറോളം പന്നികളാണ് ഇദ്ദേഹത്തിന്റെ ഫാമിലുള്ളത്. പന്നിഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് വേണ്ടി സമീപത്തായി മൂന്ന് ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പ്ലാന്റില്‍ നിന്നും പുറംതള്ളുന്ന സ്ലറി കൃഷിയിക്ക് വളമായും ഉപയോഗിക്കുന്നു. കൂടാതെ ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന ഗ്യാസാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. പന്നിഫാമിനോട് ചേര്‍ന്ന് തന്നെ കോഴിയും, അലങ്കാര പ്രാവുകളും വളര്‍ത്തുന്നുണ്ട്. കൂടാതെ കൃഷിയിടത്തില്‍ ജലസേചനത്തിനായി നിര്‍മ്മിച്ചിരിക്കുന്ന കുളത്തില്‍ മത്സ്യ കൃഷിയും നടത്തുന്നു. കൃഷിയ്‌ക്കൊപ്പം മൃഗപരിപാലനവും മുന്നോട്ട് കൊണ്ടുപോകുന്ന ജോണിയ്ക്ക് കൈത്താങ്ങായി കൃഷി ആത്മയും രംഗത്തെത്തിയിട്ടുണ്ട്. കൃഷി കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അമ്പതിനായിരത്തോളം രൂപാ രാജാക്കാട് കൃഷി ഓഫീസ്, കൃഷി ആത്മവഴി ഇദ്ദേഹത്ത് നല്‍കിയിട്ടുണ്ട്. രാജാക്കാട് കൃഷി അസിസ്റ്റന്റ്മാരായ പി.യു. സജിമോന്‍, അരീഷ് പി. ചിറക്കല്‍, പി.കെ. രാജേഷ് എന്നിവര്‍ വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്കുന്നു. ജോമിയുടെ സഹോദരന്മാരായ ബേബി, ജോയി എന്നിവര്‍ ജോമിയെ കൃഷിയില്‍ സഹായിക്കുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ, അവസാനിപ്പിച്ചത് 'വന്ദേ മാതരം' പറഞ്ഞ്; തിരുവനന്തപുരം കോർപ്പറേഷനിലെ സസ്പെൻസ് തുടർന്ന് ബിജെപി
പാലാ നഗരസഭയിലെ ഭരണം; ഒടുവിൽ ജനസഭയിൽ നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം; 'ദിയ ബിനുവിനെ അധ്യക്ഷയാക്കണം''