ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് അനുകൂലമായി സാക്ഷിമൊഴി

Web Desk |  
Published : Jul 07, 2018, 12:10 PM ISTUpdated : Oct 02, 2018, 06:41 AM IST
ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് അനുകൂലമായി സാക്ഷിമൊഴി

Synopsis

മൊഴിയെടുക്കൽ പൂര്‍ത്തിയായ ശേഷമേ എസ്.ഐക്കെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കൂ.

കോട്ടയം: പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ചങ്ങനാശേരിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് അനുകൂലമായി സാക്ഷിമൊഴി. ആത്മഹത്യ ചെയ്ത സുനിൽകുമാറിനെ പൊലീസ് മർദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് കൂടെ ജോലി ചെയ്തിരുന്ന രാജേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സുനിൽ കുമാറുമായി സംസാരിച്ചപ്പോഴും മർദ്ദനമേറ്റ വിവരം പറത്തില്ലെന്നും രാജേഷ് പറഞ്ഞില്ലെന്നും അദ്ദേഹം മൊഴി നല്‍കി. രാജേഷിന്റെ വിശദമായ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.

മൊഴിയെടുക്കൽ പൂര്‍ത്തിയായ ശേഷമേ എസ്.ഐക്കെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കൂ. സ്വര്‍ണം മോഷ്ടിച്ചുവെന്ന പരാതിയിൽ ചങ്ങനാശേരി പൊലീസ് ചോദ്യം ചെയ്ത ചങ്ങനാശേരി സ്വദേശികളായ സുനിൽ കുമാറും രേഷ്മയും ബുധനാഴ്ച്ചയാണ് വിഷം കഴിച്ച് മരിച്ചത്. പൊലീസ് മര്‍ദ്ദനത്തിലും ചോദ്യം ചെയ്യലിലും മനംനൊന്താണ് ജീവനൊടുക്കിയതെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. പരാതിക്കാരനായ ചങ്ങനാശേരി സിപിഎം നഗരസഭ കൗൺസിലറായ സജികുമാറിൽ നിന്ന്  ഭീഷണിയുണ്ടായിരുന്നുവെന്നും രേഷ്മയുടെ ആത്മഹത്യാക്കുറിപ്പുലുണ്ടായിരുന്നു. 

ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന കോട്ടയം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി പ്രകാശൻ പി പടന്നയിൽ  വാകത്താനത്തെ വാടക വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പും സയനൈഡും കണ്ടെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി