
ദില്ലി:കാമുകന്‍ (24) ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയും (18) ജീവനൊടുക്കി. ദില്ലിയിലെ ഭക്തവര്‍പുരിലാണ് സംഭവം. കുടുംബം വിവാഹത്തിന് തടസം നിന്നതിനെ തുടര്‍ന്ന് അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇതിനെ തുടര്‍ന്ന് ഡിപ്രഷനിലായിരുന്ന പെണ്‍കുട്ടി ആത്മഹത്യാ പ്രവണതകള്‍ കാണിച്ചിരുന്നതായും പൊലീസ് പറഞ്ഞു. എന്‍ഡിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പെണ്‍കുട്ടിയുടെ കുടുംബം ഇരുവരെയും നിരന്തരം ഭീക്ഷണിപ്പെടുത്തുകയും വിവാഹത്തിന് തടസം നില്‍ക്കുകയും ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. മാതാപിതാക്കളും അനിയത്തിയും സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സഹോദരന്മാര്‍ രണ്ടുപേരും ഉറക്കത്തിലുമായിരുന്നു. തന്‍റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് പെണ്‍കുട്ടി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam