ഒരു കോടി രൂപ തട്ടിയെടുക്കാന്‍ 'മരിച്ച യുവതി'യെ പിടികൂടി

Published : Nov 27, 2017, 02:06 PM ISTUpdated : Oct 04, 2018, 05:14 PM IST
ഒരു കോടി രൂപ തട്ടിയെടുക്കാന്‍ 'മരിച്ച യുവതി'യെ പിടികൂടി

Synopsis

ഹൈദരബാദ്: ഒരു കോടി രൂപ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി 'മരിച്ച' യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ വഞ്ചിക്കാനുള്ള ശ്രമം ഇന്‍ഷുറന്‍സ് കമ്പനിയുടെ കൃത്യസമയത്തുള്ള ഇടപെടലിനെ തുടര്‍ന്നാണ് പൊളിഞ്ഞത്. ഹൈദരാബാദ് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ സയിദ് ഷക്കീല്‍ അലാം ഭാര്യയുടെ പേരില്‍ എടുത്ത ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് ശ്രമം നടന്നത്. 

കഴിഞ്ഞ ജൂണില്‍ നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചെന്ന് സ്ഥാപിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു യുവതിയുടെ ഭര്‍ത്താവ് ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്തത്. ഇതിന് ആധാരമായി വ്യാജ മരണ സര്‍ട്ടിഫിക്കറ്റും ചികിത്സാ രേഖകളും മൃതദേഹം സംസ്കരിച്ചതിന്റേതുമായ രേഖകള്‍ ഇയാള്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ സമര്‍പ്പിച്ചിരുന്നു. 

മരിച്ചെന്ന് കാണിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. 2012ല്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ 11800 രൂപ പ്രീമിയം തുക. ഇവര്‍ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയെ പറ്റിച്ചതായും പരാതിയുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും