അനധികൃതമായി കസ്റ്റഡിയിലെടുത്തു, ഗര്‍ഭ നിര്‍ണ്ണയ ടെസ്റ്റിന് വിധേയരാക്കി; പരാതിയുമായി യുവതികള്‍

Web Desk |  
Published : Jun 15, 2018, 02:38 PM ISTUpdated : Oct 02, 2018, 06:35 AM IST
അനധികൃതമായി കസ്റ്റഡിയിലെടുത്തു, ഗര്‍ഭ നിര്‍ണ്ണയ ടെസ്റ്റിന് വിധേയരാക്കി; പരാതിയുമായി യുവതികള്‍

Synopsis

അനധികൃതമായി കസ്റ്റഡിയിലെടുത്തു ജയിലില്‍ മാനസ്സിക ശാരീരിക പീഡനം ഗര്‍ഭ നിര്‍ണ്ണയ ടെസ്റ്റിന് വിധേയരാക്കി പരാതിയുമായി വനിതകള്‍

ഭോപ്പാല്‍: കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത യുവതികളെ ജയിലില്‍ നിര്‍ബന്ധിച്ച് ഗര്‍ഭ നിര്‍ണ്ണയ പരിശോധനയ്ക്ക് വിധേയരാക്കിയതായി പരാതി.  പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ യോഗ്യത നേടിയ 9 വനിതകാണ് ജയിലില്‍ മാനസ്സിക ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി പരാതിപ്പെട്ടിരിക്കുന്നത്. അതേസമയം പരാതി പൊലീസും ജയില്‍ അധികൃതരും നിഷേധിച്ചു.  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഇവരെ പൊലീസ് അറസസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. 

പൊലീസ് കോണ്‍സ്റ്റബില്‍ തെരഞ്ഞെടുപ്പ് യോഗ്യതയിലെ നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെട്ടാണ് ഇവര്‍ ഭോപ്പാലില്‍ മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ പ്രതിഷേധിച്ചത്.   സംസ്ഥാനത്തേക്ക് പുതുതായി 14000 പൊലീസ് കോണ്‍സ്റ്റബിള്‍ മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് യോഗ്യതയായി നിശ്ചയിച്ച് പൊലീസ് കോണ്‍സ്റ്റബിളിന് ആവശ്യമായ ഉയരത്തില്‍ ഇളവ് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. 

158 സെന്‍റീ മീറ്ററിലും കുറവാണ് ഉയരമെന്നതിനാല്‍ തങ്ങളെ അയോഗ്യരാക്കിയെന്നും ഉയരത്തില്‍ ഇളവ് അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. മൂന്ന് സെന്‍റീ മീറ്റര്‍വരെ ഇളവ് നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ചൗഹാന്‍ ഉയരത്തെ കുറിച്ച് പ്രതിപാതിച്ചിരുന്നില്ല. ജയിലില്‍നിന്ന്  ഇറങ്ങിയ വനിതകള്‍ നേരെ മധ്യപ്രദേശിലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ചെന്ന് കാണുകയും ജയിലില്‍ ഉപദ്രവമേറ്റെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. തങ്ങളുടെ സമ്മതമില്ലാതെ ഗര്‍ഭനിര്‍ണ്ണയ പരിശോദനയ്ക്ക് തങ്ങളെ വിധേയരാക്കിയെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കശ്മീരി കാമുകനെ തേടി യുവതി കൊച്ചിയിലെത്തി, മാതാപിതാക്കളെ ഉപേക്ഷിച്ച് താമസിച്ചു, ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു
ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെഞ്ചി പാകിസ്ഥാൻ, ആവശ്യം തള്ളി ഐഎംഎഫ്