ലോകകപ്പ് കാണാന്‍ സ്ത്രീകള്‍ക്ക് പ്രവേശനം; ചരിത്രം തിരുത്തി ഇറാന്‍

Web Desk |  
Published : Jun 22, 2018, 03:34 PM ISTUpdated : Jun 29, 2018, 04:06 PM IST
ലോകകപ്പ് കാണാന്‍ സ്ത്രീകള്‍ക്ക് പ്രവേശനം; ചരിത്രം തിരുത്തി ഇറാന്‍

Synopsis

377 വര്‍ഷങ്ങള്‍ക്ക് ശേഷം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നിച്ചിരുന്നു ഫുട്ബോള്‍ മത്സരം കാണാന്‍ അവസരം

തെഹ്റാന്‍:റഷ്യന്‍ ലോകകപ്പില്‍ ഇറാന്‍- സ്പെയിന്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ച് ഇറാനിയന്‍ ഭരണകൂടം ചരിത്രംതിരുത്തി. 377 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ത്രീകളും പുരുഷന്മാരും സ്റ്റേഡിയത്തില്‍ ഒന്നിച്ചിരുന്ന് ഫുട്ബോള്‍ മത്സരം കാണുന്നത്. ഇതിന് മുമ്പ് സ്ത്രീകള്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് 1981, ഒക്ടോബര്‍ അഞ്ചിനാണ്.

ഇറാനുവേണ്ടി സ്ത്രീകള്‍ ആവേശത്തോടെ ആര്‍പ്പുവിളിച്ചെങ്കിലും സ്പെയിനിനോട് ഇറാന്‍ പൊരുതി തോല്‍ക്കുകയായിരുന്നു. 56 ാം മിനുറ്റില്‍ ഡിയാഗോ കോസ്റ്റ നേടിയ ഗോളിലായിരുന്നു സ്പെയിനിന്‍റെ വിജയം. എന്നാല്‍ സ്പെയിന്‍ ക്യാപ്റ്റന്‍ ട്വിറ്ററിലൂടെ തെഹ്റാന്‍ ഭരണകൂടത്തെ അഭിനന്ദിച്ചു. ഇന്ന് രാത്രിയില്‍ വിജയം കൈവരിച്ചത് ഇവരാണെന്ന് പറഞ്ഞായിരുന്നു ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ട്വിറ്ററിലൂടെ ചിത്രം ഷെയര്‍ ചെയ്തത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി