ശബരിമല സ്ത്രീപ്രവേശനം: തന്ത്രിയും രാജകുടുംബവും നിലപാട് വ്യക്തമാക്കും

Web Desk |  
Published : Jul 26, 2018, 07:17 AM ISTUpdated : Oct 02, 2018, 04:22 AM IST
ശബരിമല സ്ത്രീപ്രവേശനം: തന്ത്രിയും രാജകുടുംബവും നിലപാട് വ്യക്തമാക്കും

Synopsis

ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും അത് അരനൂറ്റാണ്ടിലധികമായി തുടരുന്നതാണെന്നും എൻ.എസ്.എസ് ഇന്നലെ വാദിച്ചിരുന്നു.

ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസിൽ തന്ത്രിയുടെയും പന്തളം രാജകുടുംബത്തിന്‍റെയും വാദം ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് കേൾക്കും. കേസിൽ കക്ഷി ചേര്‍ന്നവരുടെയും വാദവും ഇന്നുതന്നെ കോടതി കേൾക്കാനാണ് സാധ്യത. 

ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും അത് അരനൂറ്റാണ്ടിലധികമായി തുടരുന്നതാണെന്നും എൻ.എസ്.എസ് ഇന്നലെ വാദിച്ചിരുന്നു. ശബരിമലയിൽ എല്ലാവര്‍ക്കും തുല്യ ആരാധന ഉറപ്പുവരുത്താൻ ഭരണഘടനയുടെ 25 (2)ബി പ്രകാരം സംസ്ഥാന സര്‍ക്കാരിന് നിയമം കൊണ്ടുവരാമെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. അതിനെ എതിര്‍ത്ത എൻ.എസ്.എസ് ആചാരങ്ങളിലും വിശ്വാസത്തിലും കോടതിക്ക് ഇടപെടാനാകില്ലെന്ന് വാദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്
അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?