നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് തെളിവായി കവറിലാക്കിയ ഭ്രൂണവുമായി യുവതി പൊലീസ് സ്റ്റേഷനില്‍

Web Desk |  
Published : Jul 23, 2018, 09:19 AM ISTUpdated : Oct 02, 2018, 04:22 AM IST
നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് തെളിവായി കവറിലാക്കിയ ഭ്രൂണവുമായി യുവതി പൊലീസ് സ്റ്റേഷനില്‍

Synopsis

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് തെളിവായി കവറിലാക്കിയ ഭ്രൂണവുമായി യുവതി പൊലീസ് സ്റ്റേഷനില്‍

അംറോഹ:  കവറിലാക്കിയ   അഞ്ച് മാസം പ്രായമുള്ള ഭ്രൂണവുമായാണ് യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. ആറുമാസം മുമ്പ് പീഡിപ്പിച്ച ശേഷം കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി. ഗര്‍ഭിണിയായതോടെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയ ശേഷം ഉപേക്ഷിച്ചെന്നാണ് യുവതിയുടെ പരാതി.

ബലാത്സംഗം ചെയ്ത വാര്‍ത്ത പുറത്തറിയാതിരിക്കാന്‍ യുവാവ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കൂടെ താമസിപ്പിക്കുകയായിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന് കണ്ടതോടെ ഗര്‍ഭഛിദ്രം നടത്താനുള്ള മരുന്നുകള്‍ നിര്‍ബന്ധിതമായി കുടിപ്പിക്കുകയായിരുന്നെന്നാണ് യുവതി ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഓരോ വര്‍ഷവും 40000ല്‍ അധികം കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്
'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ