നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ; എസ്‌കോര്‍ട്ടിന്  ഇനി രാപ്പകല്‍ സിആര്‍പിഎഫ് കമാന്‍ഡോകള്‍

Published : Jul 26, 2016, 06:32 AM ISTUpdated : Oct 04, 2018, 06:08 PM IST
നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ; എസ്‌കോര്‍ട്ടിന്  ഇനി രാപ്പകല്‍ സിആര്‍പിഎഫ് കമാന്‍ഡോകള്‍

Synopsis

ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി മൂന്നാം വര്‍ഷം അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അടങ്ങിയതിനു പിന്നാലെയാണ് ഈ തീരുമാനം. ഇനി മുതല്‍ നിത അംബാനി എവിടെ പോവുമ്പോഴും 10 സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ അടങ്ങിയ എസ്‌കോര്‍ട്ട് ഉണ്ടാവും. 

2013ലാണ് മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. 28 സി.ആര്‍.പി.എഫ് കമാന്‍ഡോകളാണ് ഇതുപ്രകാരം മുകേഷ് അംബാനിക്ക് എസ്‌കോര്‍ട്ടായി ഉള്ളത്. എവിടെ പോവുമ്പോഴും ഇവര്‍ അംബാനിക്കൊപ്പം ഉണ്ടാവും. ഇതിന് പ്രതിമാസം 15 ലക്ഷം രൂപയാണ് അംബാനി നല്‍കുന്നത്. ഇതോടൊപ്പം സുരക്ഷാ ഭടന്‍മാര്‍ക്ക് താമസിക്കാന്‍ ആവശ്യമായ ബാരക്കുകളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ നിത അംബാനിയും ഇതിനായി പണം നല്‍കേണ്ടി വരും. 

ഇരുവര്‍ക്കും നിലവില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ സുരക്ഷാ സജ്ജീകരണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, നൂതനമായ ആയുധങ്ങള്‍ പോവുന്ന ഇടങ്ങളിലൊക്കെ കൊണ്ടുപോവാന്‍ സ്വകാര്യ ഏജന്‍സിക്ക് കഴിയില്ല. ഇതിനാലാണ്, ഇസഡ് കാറ്റഗറി കൂടി ഏര്‍പ്പെടുത്തിയത്. മുകേഷ് അംബാനിക്കൊപ്പം പോവുമ്പോള്‍ ഇസഡ് കാറ്റഗറി സുരക്ഷ കുടുംബാംഗം എന്ന നിലയില്‍ നിതയ്ക്ക് ലഭിക്കും. നിത തനിച്ചു നടത്തുന്ന യാത്രകള്‍ക്കു വേണ്ടിയാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. മുകേഷ് അംബാനിക്ക് തീവ്രവാദികളുടെ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്ന് ഇസഡ് കാറ്റഗറി ഏര്‍പ്പെടുത്തിയിരുന്നത്. നിത അംബാനിയുടെ കാര്യത്തിലും സമാനമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ വിഐ.പി സുരക്ഷ ഏര്‍പ്പെടുത്താറുണ്ടെങ്കിലും ഒരു ബിസിനസ് പ്രമുഖനും ഭാര്യയ്ക്കും ഇത്തരം സുരക്ഷ ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്