
ക്യൂവില്‍ കാത്തിരുന്ന കൗണ്ടറില്‍ എത്തി എത്തിയില്ല എന്ന മട്ടിലായപ്പോഴാണ് സംഗതി കൈവിട്ട് പോയത്. അതോടെ പലര്‍ക്കും നിയന്ത്രണം വിട്ടു. ഈ നഗരത്തിനെന്ത് പറ്റി എന്ന ചോദ്യമായിരുന്നു പാവമണി റോഡിലെ മദ്യകടക്ക് മുന്നില്‍ തടിച്ച് കൂടിയ മദ്യപര്‍ക്ക് ചോദിക്കാനുള്ളത്. ഓണം ദേശീയ ഉത്സവമാണെന്നും അതുകൊണ്ട് ഓണത്തിന് കുടിക്കാനുള്ള അവകാശം ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നുമൊക്കെയായിരുന്നു പലരുടെയും വാദങ്ങള്‍. യുവമോര്‍ച്ചക്കാരുടേത് വല്ലാത്ത പണിയായിപോയെന്ന് പറഞ്ഞ കുടിയന്മാര്‍ പക്ഷെ ക്യൂ വിട്ടുപോകാനും കൂട്ടാക്കിയില്ല. ഏറെ നേരം കാത്തിരുന്ന ശേഷം ശേഷം മറ്റെവിടെയെങ്കിലും ഷാപ്പുകള്‍ തുറന്നിട്ടുണ്ടാകുമെന്ന അത്മഗതത്തോടെ കുടിയന്മാര്‍ നഗരം വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam