
ഹൈദരാബാദ്: ഇന്ത്യ ബംഗ്ലാദേശ് ഏക ടെസ്റ്റിന് നാളെ ഹൈദരാബാദിൽ തുടക്കം. മലയാളി താരം കരുൺ നായരെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സൂചിപ്പിച്ചു. രണ്ടുവർഷമായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അജിൻക്യ രഹാനെയെ തഴയാൻ കഴിയില്ലെന്നും കോലി പറഞ്ഞു. ഇതോടെ 6 ബാറ്റ്സ്മാന്മാരെ ഉള്‍പ്പെടുത്തിയാൽ മാത്രമേ കരുണിന് ബംഗ്ലാദേശിനെതിരെ കളിക്കാനാകൂ.
ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന്‍റെ തൊട്ടടുത്ത ടെസ്റ്റിൽ ടീമിന് പുറത്തുപോകുക. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ നിര്‍ഭാഗ്യം നേരിടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി ആയി മാറിയേക്കും മലയാളി താരം കരുൺ നായര്‍. പരിക്ക് മാറി തിരിച്ചുവരുന്ന അജിന്‍ക്യ രഹാനെ കഴിഞ്ഞ 2 വര്‍ഷം ക്രീസില്‍ പുലര്‍ത്തിയ സ്ഥിരത മറക്കാന്‍ കഴിയില്ലെന്ന് നായകന്‍ വിരാട് കോലി തുറന്നുപറഞ്ഞു
ഓപ്പണര്‍മാരായ വിജയ് , രാഹുല്‍ ,മധ്യനിരയിലെ കോലി , പൂജാര എന്നിവര്‍ ടീമിലെത്തുമെന്നുറപ്പാണ് . കോച്ച് കുംബ്ലെയുടെ പിന്തുണയും രഹാനെക്കായതിനാല്‍ 6 ബാറ്റ്സ്മാന്മാരെ ഉള്‍പ്പെടുത്തിയാൽ മാത്രമേ കരുണിന് ബംഗ്ലാദേശിനെതിരെ കളിക്കാനാകൂ. 5 ബൗളര്‍മാരെന്ന ഇഷ്ട കോംബിനേഷന്‍ തുടരുമെന്ന സൂചനയാണ് കോലി നൽകുന്നതും.
അതായത് 1930ൽ ട്രിപ്പിള്‍ർ സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ പുറത്തുപോകേണ്ടിവന്ന ഇംഗ്ലീഷ് താരം ആന്‍ഡി സാന്ധം നേരിട്ട
നിര്‍ഭാഗ്യം കരുണിനെയും പിടികൂടിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!