ഒരു ടീമിലെ 11 പേരും ബൗള്‍ ചെയ്യുമോ; ചെയ്തിട്ടുണ്ട് ഒന്നല്ല, മൂന്നുവട്ടം

Published : Jul 06, 2017, 07:04 PM ISTUpdated : Oct 05, 2018, 03:08 AM IST
ഒരു ടീമിലെ 11 പേരും ബൗള്‍ ചെയ്യുമോ; ചെയ്തിട്ടുണ്ട് ഒന്നല്ല, മൂന്നുവട്ടം

Synopsis

മുംബൈ: റെക്കോര്‍ഡുകളുടെ കളിയാണ് ക്രിക്കറ്റ്. എവിടെതിരിഞ്ഞാലും എന്തെങ്കിലും റെക്കോര്‍‍ഡിനുള്ള വക ക്രിക്കറ്റിലുണ്ടാകും. അത്തരമൊരു അപൂര്‍വ റെക്കോര്‍‍ഡിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു ടീമിലെ 11 പേരും എപ്പോഴെങ്കിലും പന്തെറിഞ്ഞിട്ടുണ്ടാകുമോ. ഉണ്ടെന്നാണ് ഉത്തരം. അതും ഒന്നല്ല മൂന്നുവട്ടം. ഇന്ത്യന്‍ ടീമും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് രസകരമായ കാര്യം.

2002ല്‍ ആന്റ്വിഗയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടെസ്റ്റിലായിരുന്നു ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പറടക്കം 11 പേരും പന്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 513 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 629 റണ്‍സാണെടുത്തത്. വിരസമായ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്ര അടക്കം ഇന്ത്യന്‍ ടീമിലെ 11 പേരും പന്തെറിഞ്ഞു. ബാറ്റ്സ്മാന്‍മാരായി മാത്രം കാണാറുള്ള വിവിഎസ് ലക്ഷ്മണ്‍ 17 ഓവറും രാഹുല്‍ ദ്രാവിഡ് ഒമ്പത് ഓവറും വസീം ജാഫര്‍ 11 ഓവറും അജയ് രത്ര ഒരോവറും എറിഞ്ഞുവെന്നതാണ് രസകരം. ഈ മത്സരത്തിലാണ് കുംബ്ലെ തലയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ബാന്‍ഡേജിട്ട് ബൗള്‍ ചെയ്തത്.

മൂന്ന് വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കയും ഇതേ റെക്കോര്‍ഡ് ആവര്‍ത്തിച്ചു. അതും ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരെ ആയിരുന്നു. 147 ടെസ്റ്റ് കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ ഒരേ ഒരു തവണ ബൗളറായും ആ മത്സരത്തിലായിരുന്നു. 1884ല്‍ ഇത്തരത്തില്‍ ആദ്യമായി 11 പേരും പന്തെറിഞ്ഞ മത്സരം അരങ്ങേറിയത്. ഓസ്ട്രേലിയക്കെതിരെ ഇംഗ്ലീഷ് ബൗളര്‍മാരാണ് എറിഞ്ഞു തളര്‍ന്നത്. ആ മത്സരത്തില്‍ ഏറ്റവും മികച്ച ബൗളിംഗ് നടത്തിയത് ഇംഗ്ലീഷ് വിക്കറ്റ് കീപ്പറായ ആല്‍ഫ്രഡ് ലെയ്റ്റല്‍റ്റണ്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയെന്നതാണ് രസകരമായ മറ്റൊരു കാര്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്