ഓക്‌ലന്‍ഡ് ടെസ്റ്റ്; ബ്രോഡിന് 400 വിക്കറ്റ്, ആദ്യദിനം കിവീസിന്റേത്

web desk |  
Published : Mar 22, 2018, 02:29 PM ISTUpdated : Jun 08, 2018, 05:47 PM IST
ഓക്‌ലന്‍ഡ് ടെസ്റ്റ്; ബ്രോഡിന് 400 വിക്കറ്റ്, ആദ്യദിനം കിവീസിന്റേത്

Synopsis

91 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും 24 റണ്‍സുമായി ഹെന്റി നിക്കൊളസുമാണ് ക്രീസില്‍. 

ഓക്‌ലന്‍ഡ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ആതിഥേയരായ ന്യൂസിലന്‍ഡിന് 117 റണ്‍സ് ലീഡ്. ഡേനൈറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 58 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിട്ടുണ്ട്. 91 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും 24 റണ്‍സുമായി ഹെന്റി നിക്കൊളസുമാണ് ക്രീസില്‍. 

ടോം ലാഥം (26), ജീത് റാവല്‍ (3), റോസ് ടെയ്‌ലര്‍  (20) എന്നിവരാണ് പുറത്തായത്. ആന്‍ഡേഴ്‌സണ്‍ രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി. ലാഥത്തെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാം ഇംഗ്ലീഷ് ബൗളറായി ബ്രോഡ്. 115 ടെസ്റ്റില്‍ നിന്നാണ് ബ്രോഡിന്റെ നേട്ടം. 134 ടെസ്റ്റില്‍ 523 വിക്കറ്റ് വീഴ്ത്തിയ ബ്രോഡിന്റെ ന്യൂബോള്‍ കൂട്ടാളി ജെയിംസ് ആന്‍ഡേഴ്‌സണാണ് ഏറ്റവും കുടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് ബൗളര്‍.

ട്രന്‍ഡ് ബൗള്‍ട്ടിന്റെ ആറും സൗത്തിയുടെ നാല് വിക്കറ്റുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 25 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ ഓവര്‍ടോണാണ് സന്ദര്‍ശരുടെ ടോപ് സ്‌കോറര്‍.  ഓവര്‍ടോണ്‍ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന്റെ ഒമ്പത് ബാറ്റ്സ്മാന്‍ രണ്ടക്കം കാണാതെ പുറത്തായി. അഞ്ച് പേര്‍ സംപൂജ്യരായിരുന്നു. 11 റണ്‍സെടുത്ത മാര്‍ക് സ്റ്റോണ്‍മാന്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്സ്മാന്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച
ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി