
റിയാദ്: സൗദി അറേബ്യക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് ജയം. ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് സൗദിയെ തോല്‍പിച്ചു. റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിന്റെ ആദ്യഗോള്‍ നേടിയത്.
സൗദി പ്രതിരോധം പിളര്‍ത്തി നെയ്മര്‍ നല്‍കിയ പാസില്‍ നിന്നാണ് സൗദി ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍ ഓവൈസിനെ കീഴടക്കി ജീസസ് ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോള്‍. അലക്‌സ് സാന്‍ഡ്രോ ആയിരുന്നു സ്കോറര്‍. നെയ്മറുടെ പാസില്‍ നിന്നായിരുന്നു ഈ ഗോളും പിറന്നത്. നെയ്മര്‍ നല്‍കിയ ക്രോസ് സാന്‍ഡ്രോ ഹെഡ് ചെയ്ത് വലയിലേക്ക് തിരിച്ചുവിട്ടു.
മുഹമ്മദ് അല്‍ ഒവൈസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സൗദിക്ക് തിരിച്ചടിയായി. ഒറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ മത്സരത്തില്‍ സൗദിക്കായില്ല. മുന്‍നിരയില്‍ നെയ്മര്‍, ജീസസ്, കൂടീഞ്ഞോ ത്രയത്തെ അണിനിരത്തിയാണ് ബ്രസീല്‍ ഇറങ്ങിയത്. ചൊവ്വാഴ്ചയാണ് ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!