കോലിക്കും ശാസ്‌ത്രിക്കും മുന്നിലുള്ള വെല്ലുവിളികള്‍

Published : Jul 13, 2017, 07:07 PM ISTUpdated : Oct 05, 2018, 03:28 AM IST
കോലിക്കും ശാസ്‌ത്രിക്കും മുന്നിലുള്ള വെല്ലുവിളികള്‍

Synopsis

മുംബൈ: പരിശീലക പദവിയില്‍ രവിശാസ്‌ത്രിക്കും നായക സ്ഥാനത്ത് കോലിക്കും ഇനിയുള്ള കാലം ഏറെ നിര്‍ണായകമാണ്. കോച്ചു വിവാദത്തെ തുട‍ര്‍ന്ന് കേട്ട വിമര്‍ശനങ്ങളെ മറികടക്കാന്‍ വന്‍ വിജയങ്ങള്‍ ഇരുവര്‍ക്കും അത്യാവശ്യമാണ്.

ഇന്ത്യന്‍ പരിശീലകനാവുമ്പോള്‍ രവി ശാസ്‌ത്രി നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല.കോലിയുടെ താല്‍പര്യമാണ് പരിശീലക പദവിയിലെത്തച്ചത്. എന്നാല്‍  ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം അനില്‍ കുംബ്ലെയോളം ഫേവറൈറ്റ് കോച്ചല്ല രവി ശാസ്‌ത്രി.സൗരവ് ഗാംഗുലിയുടെ എതിര്‍പ്പ് വേറെ.ഇതു രണ്ടും രവി ശാസ്‌ത്രിയില്‍ ഉണ്ടാക്കിയേക്കാവുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്.

ബൗളിംഗ് കോച്ചായി സഹീര്‍ഖാനെ നിയമിച്ചതം വിദേശ പര്യടനങ്ങളില്‍ ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെ ചുമതലപ്പെടുത്തിയതും ഒരു മുന്നറിയിപ്പാണ് .ശാസ്‌ത്രിയുടെയും കോലിയുടേയും താല്‍പര്യത്തിനനുസരിച്ച് തീരുമാനമെടുകക്കാന്‍ ഗാംഗുലി  ഒരുക്കമല്ലെന്ന മുന്നറിയിപ്പ്.

സാധാരണ ടീം കോച്ചിന്റെ താ‌ല്‍പര്യം കണക്കിലെടുത്താണ് സഹപരിശീലകരെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും തീരുമാനിക്കുക എന്നാല്‍ ഇത്തവണ സ്ഥിതിമാറി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഭരത് അരുണിനെ ബൗളിംഗ് കോച്ചാക്കാന്‍ രവിശാസ്‌ത്രി ആവശ്യപ്പെട്ടേക്കുമെന്നത് മുന്‍കൂട്ടി കണ്ടാണ് സഹീര്‍ഖാനെ പോലെ വലിയ ആരാധക പിന്തുണയുള്ള താരത്തെ നിയമിച്ചതും.

താനാഗ്രഹിക്കുന്ന പരിശീലകനെ നേടിയെടുത്ത കോലിക്ക്  ഇനിയുള്ളതെല്ലാം നിര്‍ണായകമാണ്. പരമ്പരകള്‍ ജയിക്കണം. 2019 ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ജയം ഉറപ്പാക്കാണം. തന്റെ താല്‍പര്യം ശരിയായിരുന്നെന്ന് സ്ഥാപിക്കുകയും വേണം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ