
ലണ്ടന്‍: ക്രിക്കറ്റിലെ ഓസ്ട്രേലിയന്‍ പ്രതാപം അവസാനിക്കുന്നുവെന്ന ചോദ്യമുയര്‍ത്തിയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര മുന്നേറുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടിലും പരാജയപ്പെട്ട് നാണംകെട്ട് നില്‍ക്കുകയാണ് പ്രതാപശാലികളായ കംഗാരുക്കള്‍. ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 38 റൺസിന്റെ തോൽവിയാണ് ഓസിസ് ഏറ്റുവാങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജേസണ്‍ റോയ്യുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ അമ്പത് ഓവറില്‍ 342 റണ്‍സാണ് അടിച്ചെടുത്തത്. ഓസ്ട്രേലിയന്‍ പോരാട്ടം 47.1 ഓവറിൽ 304 റൺസില്‍ അവസാനിച്ചു. ഓസ്ട്രേലിയക്കെതിരായ തങ്ങളുടെ ഏറ്റവും മികച്ച സ്കോര്‍ കൂടിയാണ് ഇംഗ്ലണ്ട് കണ്ടെത്തിയത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന സെഞ്ചുറി കണ്ടെത്തിയ ഷോൺ മാർഷിന്‍റെ ഒറ്റയാൾ പ്രകടനം മാത്രമാണ് ഓസീസിന് ആശ്വസിക്കാന്‍ വകനല്‍കിയത്. 116 പന്തിൽ നിന്നും 131 റൺസാണ് ഷോൺ മാർഷ് അടിച്ചുകൂട്ടിയത്. 9.1 ഓവറിൽ 53 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ലിയാം പ്ലങ്കറ്റാണ് ഓസ്ട്രേലിയയെ തകർത്തത് . ആദിൽ റാഷിദ് മൂന്ന് വിക്കറ്റും മൊയീൻ അലി രണ്ട് വിക്കറ്റും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!