അന്ന് കോലിയോട് വിവാഹാഭ്യര്‍ഥന നടത്തി; ഇന്ന് കോലിയെന്ന പേരുപോലും തെറ്റാതെ എഴുതാനറിയാത്ത ഇംഗ്ലീഷ് താരം

Published : Sep 12, 2017, 09:23 AM ISTUpdated : Oct 05, 2018, 03:07 AM IST
അന്ന് കോലിയോട് വിവാഹാഭ്യര്‍ഥന നടത്തി; ഇന്ന് കോലിയെന്ന പേരുപോലും തെറ്റാതെ എഴുതാനറിയാത്ത ഇംഗ്ലീഷ് താരം

Synopsis

ലണ്ടന്‍: ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര്‍ ഡാനിയേല വ്യാറ്റിനെ ഇന്ത്യക്കാര്‍ മറന്നിട്ടുണ്ടാവില്ല. വനിതാ ലോകകപ്പില്‍ മിതാലിപ്പടയെ തോല്‍പ്പിച്ച് കിരീടം നേടിയ ഇംഗ്ലീഷ് സംഘാംഗമായിരുന്നു ഡാനിയേല. മറ്റൊരു തരത്തിലും ഡാനിയേലയെ ഇന്ത്യക്കാര്‍ അറിയും. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് പ്രണയാഭ്യര്‍ഥന നടത്തിയ ഇംഗ്ലീഷ് താരമെന്ന നിലയില്‍. 2014ലെ ട്വന്റി-20 ലോകകപ്പിനിടെയായിരുന്നു ഇത്.

അന്ന് കോലി സമ്മാനമായി നല്‍കിയൊരു ബാറ്റ് ഡാനിയേല ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അവരത് പുറത്തെടുത്തു. കോലി തന്ന ബാറ്റ് വെച്ച് പരിശീലനം നടത്താനൊരുങ്ങുന്ന കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു.

പക്ഷേ, അത് ചെയ്തപ്പോള്‍ ചെറിയൊരു കൈയബദ്ധം പറ്റി. കോലി നല്‍കിയ ബാറ്റിന്റെ കീഴ് ഭാഗത്ത് കോലിയുടെ പേരെഴുതിയ ചിത്രത്തോടൊപ്പമായിരുന്നു ഡാനിയേലയുടെ ട്വീറ്റ്. എന്നാല്‍ വിരാട് കോലി എന്ന പേരെഴുതിയപ്പോള്‍ ഒരക്ഷരം മാറിപ്പോയി. കൊഹ്‌ലി എന്നതിന് പകരം എഴുതിയപ്പോള്‍ കോളി എന്നായി. ഇതോടെ, കോലി ആരാധകര്‍ ട്വിറ്ററില്‍ ഡാനിയേലയെ ട്രോളാനും തുടങ്ങി.

2014ലെ ട്വന്റി-20 ലോകകപ്പ് സെമിയില്‍ 72 റണ്‍സടിച്ച കോലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോഴായിരുന്നു ഡാനിയേല ട്വിറ്ററിലൂടെ കോലിയോട് വിവാഹ അഭ്യര്‍ഥന നടത്തിയത്. 26കാരിയായ ഡാനിയേല 2010ല്‍ ഇന്ത്യക്കെതിരെ ആണ് അരങ്ങേറിയത്. 53 ഏകദിനങ്ങളില്‍ 17.20 ശരാശരിയില്‍ 602 റണ്‍സാണ് ഡാനിയേലയുടെ സമ്പാദ്യം. 27 വിക്കറ്റുകളും സ്വന്തം പേരിലുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'പരിക്കേറ്റപ്പോള്‍ ഗില്ലിനെ സംരക്ഷിച്ചു, എന്നാല്‍ സുന്ദറിനെ ബാറ്റിംഗിനിറക്കി', രൂക്ഷ വിമര്‍ശനവുമായി മുന്‍താരം
ബദോനി ഗംഭീറിന്റെ പുതിയ പദ്ധതിയോ! എങ്ങനെ സുന്ദറിന് പകരമാകും?