അന്ന് ക്രീസിലിറങ്ങിയത് മദ്യലഹരി വിട്ടുമാറാതെയെന്ന് ഗിബ്സ്

Published : Mar 13, 2017, 08:27 AM ISTUpdated : Oct 05, 2018, 03:24 AM IST
അന്ന് ക്രീസിലിറങ്ങിയത് മദ്യലഹരി വിട്ടുമാറാതെയെന്ന് ഗിബ്സ്

Synopsis

ജൊഹ്നാസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പോരാട്ടത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹെര്‍ഷല്‍ ഗിബ്സ്. 2006ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ക്ലാസിക് പോരാട്ടത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 434 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിക്കുകയായിരുന്നു. അന്ന് 111 പന്തില്‍175 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ വിജശില്‍പിയായത് ഗിബ്സ് ആയിരുന്നു. എന്നാല്‍ അന്ന് താന്‍ ക്രീസിലിറങ്ങിയത് മദ്യലഹരി വിട്ടുമാറാതെയായിരുന്നുവെന്നാണ് ഗിബ്സ് തന്റെ ആത്മകഥയായ ടു ദ് പോയന്റ് എന്ന പുസ്തകത്തില്‍ ഗിബ്സ് പറയുന്നു.

തലേന്നത്തെ നൈറ്റ് പാര്‍ട്ടിയുടെ ലഹരിയിലായിരുന്നു മത്സരദിവസവും താനെന്നും അതിനാല്‍ മത്സരത്തില്‍ കളിക്കാനാവുമോ എന്ന കാര്യംപോലും സംശയമായിരുന്നുവെന്നും ഗിബ്സ് വ്യക്തമാക്കുന്നു. ഗിബ്സിന്റെ തുറന്നുപറച്ചില്‍ ഓസീസ് ക്രിക്കറ്റ് താരമായിരുന്ന മൈക് ഹസിയും ശരിവെച്ചിട്ടുണ്ട്. തലേന്ന് താനും ഓസീസ് ടീം അംഗമായിരുന്ന നഥാന്‍ ബ്രാക്കനും അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഗിബ്സിനെ ഹോട്ടലില്‍ മദ്യപിച്ച നിലയില്‍ കണ്ടിരുന്നു. മൂന്ന് മണിക്കൂറിനുശേഷം ഹോട്ടലിലെ മുറിയില്‍ നിന്ന് നോക്കിയപ്പോഴും ഗിബ്സ് അവിടെത്തന്നെയുണ്ടായിരുന്നു. നാളത്തെ മത്സരത്തില്‍ ഗിബ്സിന്റെ വിക്കറ്റ് അനായാസം നേടാനാവുമെന്ന് കണക്കാക്കിയിരുന്നുവെന്നും ഹസി വ്യക്തമാക്കിയിരുന്നു.

ഏകദിന പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഓസീസും ദക്ഷിണാഫ്രിക്കയും തുല്യത പാലിച്ചിരുന്നു. നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 434 റണ്‍സടിച്ചപ്പോഴോ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയിലൂടെ ഗിബ്സും ദക്ഷിണാഫ്രിക്കയും കളിയും പരമ്പരയും സ്വന്തമാക്കുകയായിരുന്നു. കരിയറില്‍ മുമ്പും നിരവധിതവണ അച്ചടക്ക നടപടികള്‍ക്ക് വിധേയനായിട്ടുള്ള കളിക്കാരനാണ് ഗിബ്സ്. ഒത്തുകളി ആരോപണത്തില്‍ ഗിബ്സിന് വിലക്കും നേരിട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം