ചതുര്‍ദിന ടെസ്റ്റില്‍ തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ തകരുന്നു

Published : Oct 30, 2025, 03:44 PM IST
India A vs South Africa A

Synopsis

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ ലെസേഗോ സെനോക്വാനെയെ(0) അന്‍ഷുല്‍ കാംബോജ് പൂജ്യത്തിന് മടക്കി.

ബെംഗളൂരു: ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്കെതിരെ മികച്ച തുടക്കമിട്ടശേഷം ദക്ഷിണാഫ്രിക്ക എ തകരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ്. 34 റണ്‍സുമായി റുബിന്‍ ഹെര്‍മാനും ആറ് റണ്‍സോടെ ടിയാന്‍ വാന്‍ വൂറനും ക്രീസില്‍. 170-2 എന്ന മികച്ച നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക എ 225-5ലേക്ക് വീണത്. ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ ലെസേഗോ സെനോക്വാനെയെ(0) അന്‍ഷുല്‍ കാംബോജ് പൂജ്യത്തിന് മടക്കി. എന്നാല്‍ രണ്ടാ വിക്കറ്റില്‍ 130 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ജോര്‍ദാന്‍ ഹെര്‍മാനും സുബൈര്‍ ഹംസയും ചേര്‍ന്ന് ദക്ഷിണാഫ്രിക്ക എയെ മികച്ച നിലയിലെത്തിച്ചു. സുബൈര്‍ ഹംസയെ(66) ക്യാപ്റ്റൻ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച ഗുര്‍നൂര്‍ ബ്രാര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്. ക്യാപ്റ്റൻ മാര്‍ക്വേസ് അക്കര്‍മാനും ജോര്‍ദാന്‍ ഹെര്‍മാനും ചേര്‍ന്ന കൂട്ടുകെട്ട് ദക്ഷിണാഫ്രിക്ക എയെ 150 കടത്തി.

 

അക്കര്‍മാനെ(18) പുറത്താക്കിയ തനുഷ് കൊടിയനാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ അര്‍ധസെഞ്ചുറിയുമായി ടോപ് സ്കോററായ ജോര്‍ദാന്‍ ഹെര്‍മാനെ(71) തനുഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ച് റണ്‍സെടുത്ത റിവാള്‍ഡോ മൂൺസാമിയെ മാനവ് സുതാര്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക എ 170-2ല്‍ നിന്ന് 197-5ലേക്ക് കൂപ്പുകുത്തിയെങ്കിലും ടിയാന്‍ വാന്‍ വൂറെനും റൂബിന്‍ ഹെര്‍മാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്ക എയെ 200 കടത്തി. ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഗില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
'വാ മച്ചി..വാ മച്ചി...തൂക്ക്ഡാ ഇവനെ', വിക്കറ്റിന് പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിയോട് സഞ്ജു സാംസണ്‍