പാണ്ഡ്യക്ക് സെഞ്ചുറി നഷ്‌ടം; ഇന്ത്യ ലീഡ് വഴങ്ങി

Published : Jan 06, 2018, 08:57 PM ISTUpdated : Oct 04, 2018, 07:44 PM IST
പാണ്ഡ്യക്ക് സെഞ്ചുറി നഷ്‌ടം; ഇന്ത്യ ലീഡ് വഴങ്ങി

Synopsis

കേപ്‌ടൗണ്‍: ന്യൂലന്‍ഡ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് മികവിന് മുന്നില്‍ ഇന്ത്യ 77 റണ്‍സിന്‍റെ ലീഡ് വഴങ്ങി. മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യ 209 റണ്‍സിന് എല്ലാവരും പുറത്തായി. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ ഇന്ത്യയുടെ മുന്‍നിരയും മധ്യനിരയും തകര്‍ന്നപ്പോള്‍ വാലറ്റത്ത് ഭുവനേശ്വര്‍ കുമാറുമൊത്ത് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ(93)യാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡറും രബാദയും മൂന്ന് വീതവും സ്റ്റെയ്നും മോര്‍ക്കലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

ചേതശ്വര്‍ പൂജാര(26), ഭുവനേശ്വര്‍ കുമാര്‍(25), ശിഖര്‍ ധവാന്‍(16) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ മറ്റ് ഉയര്‍ന്ന സ്കോര്‍. മുന്‍നിരയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാരായ മുരളി വിജയ് ഒരു റണ്ണുമായും ശിഖര്‍ ധവാന്‍ 16 റണ്‍സെടുത്തും പുറത്തായപ്പോള്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് കോലിക്ക് എടുക്കാനായത്. ആദ്യ ദിനം മൂന്ന് വിക്കറ്റിന് 27 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യക്ക് പിന്നീട് മത്സരത്തില്‍ തിരിച്ചെത്താനായില്ല. ഇന്ത്യക്ക് രോഹിത് ശര്‍മ്മയുടെ(11) വിക്കറ്റാണ് രണ്ടാം ദിനം ആദ്യം നഷ്ടമായത്.

പിന്നാലെ പൂജാര(26), അശ്വിന്‍(12), സാഹ(0) എന്നിവരും അതിവേഗം മടങ്ങിയപ്പോള്‍ ഇന്ത്യ ഒരവസരത്തില്‍ 100ല്‍ താഴെ സ്കോറിന് ഒതുങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ ഭുവിയെ സാക്ഷിനിര്‍ത്തി പാണ്ഡ്യ തകര്‍ത്താടിയപ്പോള്‍ പേസ് കുഴിയില്‍ നിന്ന് ഇന്ത്യ കരകയറുകയായിരുന്നു. 14 ബൗണ്ടറികളും ഒരു സിക്സും സഹിതമാണ് പാണ്ഡ്യ 93 റണ്‍സ് അടിച്ചെടുത്തത്. ഇരുവരും എട്ടാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഭുവിയെ വീഴ്ത്തി മോര്‍ക്കല്‍ ഇന്ത്യന്‍ പ്രതിരോധം തച്ചുടച്ചു. ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും പാണ്ഡ്യയെ രബാദയെ വീഴ്ത്തിയതോടെ വാലറ്റത്തെ പ്രതിരോധം അവസാനിക്കുകയായിരുന്നു. 

നേരത്തെ ഗ്രീന്‍ ടോപ് പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 286ന് പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പ്രോട്ടീസിനെ എറിഞ്ഞിട്ടത്. ആര്‍ അശ്വിന്‍ രണ്ടും ഷമിയും ഭൂമ്രയും പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഡിവില്ലേഴ്സും(65) ഡുപ്ലസിസും(62) അര്‍ദ്ധ സെഞ്ചുറി നേടി. ഫിലാന്‍ഡര്‍ 23 റണ്‍സും കേശവ് മഹാരാജ് 35 റണ്‍സും റബാദ 26 റണ്‍സുമെടുത്ത് വാലറ്റത്ത് ചെറുത്തുനിന്നു. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 13 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സെടുത്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു