വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ മുന്നില്‍

Published : Jun 26, 2017, 09:08 AM ISTUpdated : Oct 05, 2018, 02:16 AM IST
വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ മുന്നില്‍

Synopsis

ബാര്‍ബഡോസ്: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദനത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ 105 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. പാക്കിസ്ഥാനോടുള്ള ചാമ്പ്യന്‍സ് ട്രോഫി തോല്‍വിക്ക് ശേഷം വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്ന പ്രകടനമാണ് കരീബിയന്‍ മണ്ണില്‍ കോലിയും സംഘവും പുറത്തെടുത്തത്. മഴക്കളിച്ച മത്സരം 43 ഓവറായി കുറച്ചിരുന്നു.

ആദ്യ മത്സരത്തിലേത് പോലെ മികച്ച തുടക്കമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നല്‍കിയത്.ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും  114 റണ്‍സ് കൂട്ടിച്ചേര്‍ത്തു .63 റണ്‍സെടുത്ത് ധവാന്‍ പുറത്തായപ്പോള്‍ രഹാനെക്ക് കൂട്ടായി ക്യാപ്റ്റന്‍ കോലിയെത്തി.രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റനും വൈസ്ക്യാപ്റ്റനും ചേര്‍ത്ത് അടിച്ച് കൂട്ടിയത് 97 റണ്‍സ്.അജിങ്ക്യ രഹാനെ കരിയറിലെ  മൂന്നാം സെഞ്ച്വറി തികച്ചു.

വിരാട് കോലിയും അര്‍ദ്ധ സെഞ്ച്വറി തികച്ചു.അതെ സമയം ഹര്‍ദ്ദിക്ക് പാണ്ഡ്യക്ക് സ്ഥാനക്കയറ്റം നല്‍കിയുള്ള പരീക്ഷണം പിഴച്ചു.യുവരാജും ധോണിയും നിരാശപ്പെടുത്തി.എങ്കിലും വിരാട് കോലി ഒരറ്റത്ത് ചുവടുറപ്പിച്ചതോടെ ഇന്ത്യ 43 ഓവറില്‍ 5ന് 310 എന്ന കൂറ്റന്‍ സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലെ പിഴച്ചു.

നാല് റണ്‍സ് എടുക്കുന്നതിനിടെ കെയ്റോണ്‍ പവലും ജെയ്സണ്‍ മുഹമ്മദും പൂജ്യത്തില്‍ കൂടാരം കയറി. ജെയ്സണ്‍ ഹോള്‍ഡറുടെ സംഘത്തില്‍ പിടിച്ച് നില്‍ക്കാനായത് അര്‍ദ്ധ സെഞ്ച്വറി നേടിയ ഷായ്‌ക്ക് മാത്രമാണ്.ഒടുവില്‍ 43 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 205ല്‍ എത്താനെ കരീബിയന്‍ പടക്കായുള്ളു.ഭുവനേശ്വര്‍ കുമാര്‍ രണ്ടും  കുല്‍ദീപ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.അജിങ്ക്യ രഹാനെയാണ് മാന്‍ ഓഫ് ദി മാ‍ച്ച് .ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം