
കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ജയത്തിലേക്ക്.434 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. പൊടിപാറിത്തുടങ്ങിയ പിച്ചില്‍ അവസാന ദിവസം ആറു വിക്കറ്റ് ശേഷിക്കെ 341 റണ്‍സകലെയാണ് കീവിസിന്റെ വിജയലക്ഷ്യം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വിജയം ഇന്ത്യക്കൊപ്പമാവും.
38 റണ്‍സുമായി ലൂക്ക് റോഞ്ചിയും എട്ടു റണ്‍സുമായി മിച്ചല്‍ സാന്റ്നറുമാണ് ക്രീസില്‍. 56/4 എന്ന നിലയില്‍ നിന്നാണ് ഇരുവരും കീവീസിനെ 93ല്‍ എത്തിച്ചത്. 68 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിനാണ് രണ്ടാം ഇന്നിംഗ്സില്‍ കീവിസിന്റെ അന്തകനായത്. ടോം ലഥാം(2), മാര്‍ട്ടിന്‍ ഗപ്‌ടില്‍ (0), ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍(25) എന്നിവര്‍ അശ്വിന്റെ ഇരകളായപ്പോള്‍ റോസ് ടെയ്‌ലര്‍(17) റണ്ണൗട്ടായി.
നേരത്തെ 159/1 എന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 78 റണ്‍സെടുത്ത പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മുരളി വിജയ്(76), രോഹിത് ശര്‍മ(68 നോട്ടൗട്ട്), രവീന്ദ്ര ജഡേജ (50 നോട്ടൗട്ട്) എന്നിവര്‍ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ രഹാനെ 40 റണ്‍സെടുത്തു. 18 റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. കീവീസിനായ സാന്റനറും സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!