ഓസീസിലെ മിന്നും പ്രകടനത്തിന് പ്രതിഫലമായി പൂജാരയെ കാത്തിരിക്കുന്നത്

Published : Jan 04, 2019, 07:13 PM IST
ഓസീസിലെ മിന്നും പ്രകടനത്തിന് പ്രതിഫലമായി പൂജാരയെ കാത്തിരിക്കുന്നത്

Synopsis

ടെസ്റ്റില്‍ മാത്രം കളിക്കുന്ന പൂജാരയെ എങ്ങനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്താമെന്നത് ചര്‍ച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് സമിതി വൈകാതെ യോഗം ചേരുമെന്നാണ് സൂചന.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പ്രതിഫലമായി ചേതേശ്വര്‍ പൂജാരയെ ബിസിസിഐ എ പ്ലസ് കരാറുള്ള താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന. നിലവില്‍ എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരമാണ് പൂജാര. എ കാറ്റഗറിയിലെ കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ പ്ലസില്‍ ഉള്ള താരങ്ങള്‍ക്ക് ഏഴു കോടി രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കും.

ടെസ്റ്റില്‍ മാത്രം കളിക്കുന്ന പൂജാരയെ എങ്ങനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്താമെന്നത് ചര്‍ച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് സമിതി വൈകാതെ യോഗം ചേരുമെന്നാണ് സൂചന. നിലവില്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളാണ് എ പ്ലസിലുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലിക്ക് പുറമെ, രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍, ജസ്പ്രീത് ബൂംമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് എ പ്ലസ് കരാറുള്ള താരങ്ങള്‍.

എന്നാല്‍ പൂജാരയുടെ കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പൂജാരയെ എ പ്ലസിലേക്ക് ഉയര്‍ത്തുന്നത് യുവതാരങ്ങള്‍ക്കും നല്ല സന്ദേശമാണ് നല്‍കുകയെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. യുവതാരങ്ങള്‍ ട്വന്റി-20 ക്രിക്കറ്റിനും ഐപിഎല്ലിനും പുറകെ പോകാതെ ടെസ്റ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും ഇത് ഉപകരിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്.

ടെസ്റ്റില്‍ മാത്രം കളിക്കുന്ന പൂജാരയെ ഐപിഎല്‍ ലേലത്തില്‍ കഴിഞ്ഞ നാലഞ്ചു സീസണുകളിലായി ഒരു ടീമും വാങ്ങാറില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവര്‍ക്ക് എ പ്ലസ് കരാര്‍ അനുവദിക്കുക എന്നതാണ് ഇതുവരെയുള്ള കീഴ്‌വഴക്കമെങ്കിലും ശീഖര്‍ ധവാനും രോഹിത് ശര്‍മയും സ്ഥിരമായി ടെസ്റ്റ് ടീമില്‍ കളിക്കുന്നവരല്ലെന്നതും ശ്രദ്ധേയമാണ്. ഇതേ കാരണത്താല്‍ പൂജാരയ്ക്കും ഇളവ് അനുവദിക്കാമെന്നാണ് ബിസിസിഐ കരുതുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പീപ്പിള്‍സ് ചാമ്പ്യൻ', ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ
തൊട്ടതെല്ലാം പൊന്ന്, സർഫറാസ് ഖാന്റെ ബാറ്റിനോട് ഇനി എങ്ങനെ മുഖം തിരിക്കാനാകും?