അടിച്ചുതകര്‍ത്ത് ഓസീസ്; ഇന്ത്യന്‍ ലക്ഷ്യം 335

Published : Sep 28, 2017, 05:12 PM ISTUpdated : Oct 04, 2018, 07:18 PM IST
അടിച്ചുതകര്‍ത്ത് ഓസീസ്; ഇന്ത്യന്‍ ലക്ഷ്യം 335

Synopsis

ബംഗലൂരു: തുടര്‍ച്ചയായ പത്താം ഏകദിന വിജയത്തിനായി ഇന്ത്യ വിയര്‍പ്പൊഴുക്കേണ്ടിവരുും. ബംഗലൂരു ഏകദിനത്തില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്ത ഓസീസ് ഇന്ത്യക്ക് 335 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. തന്റെ കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ വാര്‍ണറും കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരനായ ആരോണ്‍ ഫിഞ്ചുമാണ് ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചോടിച്ചത്.

വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 35 ഓവറില്‍ 231 റണ്‍സ് അടിച്ചുകൂട്ടിയതോടെ ഇന്ത്യയുടെ പ്രതീക്ഷയറ്റു. 45 പന്തില്‍ 50 അടിച്ച വാര്‍ണര്‍ 103 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. എന്നാല്‍ 119 പന്തില്‍ 124 റണ്‍സെടുത്ത വാര്‍ണറെയും സെഞ്ചുറിക്ക് ആറ് റണ്‍സകലെ ഫിഞ്ചിനെയും(94), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും(3) തുടര്‍ച്ചയായ ഓവറുകളില്‍ നഷ്ടമായതോടെ ഓസീസിന്റെ  സ്കോറിംഗ് വേഗം കുറച്ചു.

ട്രാവിസ് ഹെഡും(29), പീറ്റര്‍ ഹാന്‍ഡ്സ്കോബും(30 പന്തില്‍ 43) അവസാന ഓവറുകളില്‍ ആഞ്ഞടിച്ചാണ് ഓസീസിനെ 300 കടത്തിയത്. അവസാന ഓവറില്‍ ഒരു സിക്സറും ബൗണ്ടറിയും നേടിയ സ്റ്റോയ്‌നിസ്(9 പന്തില്‍ 15 നോട്ടൗട്ട്) ഓസീസിന് ഈ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സമ്മാനിച്ചു. ഓപ്പണര്‍മാര്‍ ക്രീസില്‍ നിന്നപ്പോള്‍ 375ന് അപ്പുറമുള്ള സ്കോര്‍ ലക്ഷ്യം വെച്ച ഓസീസിനെ 334ല്‍ ഒതുക്കാനായത് ഇന്ത്യക്ക് ആശ്വാസമായി. ഇന്ത്യക്കായി ഉമേഷ് യാദവ് 71 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. മൂന്നാം ഏകദിനം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായ ഇന്ത്യ ഇറങ്ങിയത്. ബൂമ്രയ്ക്കും, ഭുവനേശ്വറിനും, കുല്‍ദീപിനും പകരം ഷാമിയം, ഉമേഷും, അക്ഷര്‍ പട്ടേലും ടീമിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്