ഇന്ത്യാ-ഓസീസ് പോരാട്ടത്തിന് നാളെ തുടക്കം

By Web DeskFirst Published Sep 16, 2017, 10:23 AM IST
Highlights

ചെന്നൈ: ഇന്ത്യ-ഓസ്‍ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാവും. ചെന്നൈയിലാണ് ഒന്നാം ഏകദിനം. ലങ്കയെ മുക്കിയെത്തുന്ന ഇന്ത്യ ഓസ്‍ട്രേലിയന്‍ വെല്ലുവിളിക്ക് ഒരുങ്ങിക്കഴിഞ്ഞു. ബംഗ്ഗാദേശിനോട് ചരിത്രത്തിലാദ്യമായി ടെസ്റ്റ് തോറ്റ നാണക്കേടുമായാണ് ഓസീസ് പാഡ് കെട്ടുന്നത്. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇന്ത്യ. ഫോമിലുള്ള ശിഖര്‍ ധവാന്‍ വിട്ടുനില്‍ക്കുന്നതിനാല്‍ രോഹിത് ശര്‍‍മയ്‌ക്കൊപ്പം അജിങ്ക്യ ഇന്നിംഗ്സ് തുറക്കാനെത്തും.

റണ്ണൊഴുക്കുന്ന വിരാട് കോലിക്കൊപ്പം ധോണി ഫോം വീണ്ടെടുത്തതോടെ മധ്യനിരയും സുശക്തം. കെ എല്‍ രാഹുലിനെ മധ്യനിരയില്‍ ഒരിക്കല്‍ക്കൂടി പരീക്ഷിച്ചേക്കും. അശ്വിനും ജഡേജയ്‌ക്കും പകരം കളിക്കുന്ന യുസ്‍വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഈ പരമ്പര വളരെ നിര്‍ണായകം.

ഡേവിഡ് വാര്‍ണര്‍ നല്ല തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യനിരയാണ് ഓസീസിന്റെ ആശങ്ക. സ്‌പിന്‍ ബൗളമാര്‍കൂടിയായ ഗ്ലെന്‍ മാക്‌സ്‍വെല്‍, ട്രാവിസ് ഹെഡ് എന്നിവരുടയും ഓള്‍റൗണ്ടര്‍ യിംസ് ഫോള്‍ക്നറുടെയും പ്രകടനം ഓസീസ് നിരയില്‍ നിര്‍ണായകമാവും. ഇന്ത്യ-ഓസ്‍ട്രേലിയ പോരിനൊപ്പം വിരാട് കോലി-സ്റ്റീവ് സ്മിത്ത് നായകന്‍മാരുടെ കൊമ്പുകോര്‍ക്കല്‍ കൂടിയായിരിക്കും ഏകദിന പരമ്പര. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

click me!