
ഗുവാഹത്തി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 323 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്കായി ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ചുറി നേടി. കോലിയുടെ കരിയറിലെ 36-ാം സെഞ്ചുറിയാണിത്. 35 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട കോലി 88 പന്തിലാണ് സെഞ്ചുറിയിലേക്കെത്തിയത്. 16 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്.
അര്‍ധസെഞ്ചുറിയുമായി രോഹിത് ശര്‍മയാണ് കോലിയോടൊപ്പം ക്രീസിലുള്ളത്. 51 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ രോഹിത് മൂന്ന് ഫോറും മൂന്ന് സിക്സറും പറത്തി. വിന്‍ഡീസിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 28 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിട്ടുണ്ട്. 91 പന്തില്‍ 110 റണ്‍സുമായി കോലിയും 73 പന്തില്‍ 79 റണ്‍സുമായി രോഹിത് ശര്‍മയും ക്രീസില്‍.
സ്കോര്‍ 10 റണ്‍സിലെത്തി നില്‍ക്കെ നാലു റണ്‍സെടുത്ത ശീഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. തോമസിന്റെ പന്തില്‍ ധവാന്‍ ബൗള്‍ഡായി. ധവാന്‍ വീണശേഷം ക്രീസിലെത്തിയ കോലി അടിച്ചുതകര്‍ക്കാനുള്ള മൂഡിലായിരുന്നു. 7.3 ഓവറില്‍ ഇന്ത്യ 50 കടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് തകര്‍പ്പ ന്‍ സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്സ്മാന്‍ ഹെറ്റ്മെറിന്റെ ബാറ്റിംഗ് കരുത്തിലാണ് 322 റണ്‍സെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!