ഐഎസ്എല്‍ ശരിക്കും ഇന്ത്യനാകുന്നു; ഇനിമുതല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരം

Published : Jun 06, 2017, 04:54 PM ISTUpdated : Oct 04, 2018, 11:40 PM IST
ഐഎസ്എല്‍ ശരിക്കും ഇന്ത്യനാകുന്നു; ഇനിമുതല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരം

Synopsis

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്ത്യന്‍ ലീഗ് അല്ലെന്ന ആക്ഷേപങ്ങള്‍ അവസാനിപ്പിക്കാന്‍  പുതിയ നടപടികള്‍. ഐഎസ്എല്‍ ടീം ഘടനയില്‍ മാറ്റം വരുത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദേശം നല്‍കി. ഇനി മുതല്‍ ഒരു ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിക്കാനാകും. കൂടുതല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് അവസരം നല്‍കാനാണ് പുതിയ നീക്കം. നിലവില്‍ പ്ലേയിംഗ് ഇലവനില്‍ പരമാവധി ആറ് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താനാണ് അനുമതി.ഇത് അഞ്ചാക്കി ചുരുക്കിയിട്ടുണ്ട്.

അടുത്ത സീസണ്‍ മുതല്‍ ആറ് ഇന്ത്യന്‍ താരങ്ങളെ  പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആദ്യ മൂന്ന് എഡിഷനിലും 14 ഇന്ത്യന്‍ താരങ്ങളുമായും 11 വിദേശ താരങ്ങളുമായും കരാറില്‍ ഒപ്പിടാന്‍  ഫ്രാഞ്ചൈസികളെ അനുവദിച്ചിരുന്നു. ഇതിലും മാറ്റം വരും. ഇനി മുതല്‍ പരമാവധി 17 ഇന്ത്യന്‍ താരങ്ങളെ ടീമുകളിലെത്തിക്കാം. കളിക്കാരെ സ്വന്തമാക്കാനായി 18 കോടി രൂപ പരമാവധി ചെലവഴിക്കാം. എന്നാല്‍ ഐഎസ്എല്ലിന്റെ തിളക്കം കൂട്ടാനായി ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുന്ന മാര്‍ക്വീ താരങ്ങളുടെ പ്രതിഫലത്തുക ഇതില്‍ ഉള്‍പ്പെടില്ല.

ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി ലക്ഷ്യമിട്ട് 21 വയസ്സില്‍ താഴെയുള്ള 2 കളിക്കാരെങ്കിലും ടീമിലുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. ഈ പ്രായപരിധി 23 വയസ്സാക്കി ഉയര്‍ത്തണമെന്ന ഫ്രാഞ്ചൈസികളുടെ ആവശ്യം അംഗീകരിച്ചില്ല. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐഎസ്എല്ലില്‍ അവസരം നല്‍കണമെന്ന്
ദേശീയ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആവശ്യപ്പെട്ടിരുന്നു. ഐഎസ്എല്‍ ഐ ലീഗ് ലയനസാധ്യത നിലനില്‍ക്കെയാണ് പുതിയ നടപടികള്‍ എന്നതും ശ്രദ്ധേയമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ദീപ്തി, രേണുക തിരിച്ചെത്തി; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് ടോസ്
ദേവ്ദത്തിനും കരുണിനും സെഞ്ചുറി; വിജയ് ഹസാരെയില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് എട്ട് വിക്കറ്റ് ജയം