ദിന്‍ഡ എറിഞ്ഞിട്ടു; ഒടുവില്‍ ധോണിയുടെ പൂനെ ജയിച്ചു

Published : Apr 27, 2016, 01:17 AM ISTUpdated : Oct 04, 2018, 06:22 PM IST
ദിന്‍ഡ എറിഞ്ഞിട്ടു; ഒടുവില്‍ ധോണിയുടെ പൂനെ ജയിച്ചു

Synopsis

ഹൈദരാബാദ്: തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം ധോണിയുടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് ഐപിഎല്ലില്‍ രണ്ടാം ജയം. തുടക്കവും ഒടുക്കവും മഴ തടസപ്പെടുത്തിയ കളിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 34 റണ്‍സിനാണ്(ഡക്‌വര്‍ത്ത് ലൂയിസ്) പൂനെ കീഴടക്കിയത്. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 118/ 8, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് 11 ഓവറില്‍ 94/3.

മഴമൂലം ഒരു മണിക്കൂര്‍ താമസിച്ചുതുടങ്ങിയ കളിയില്‍ ദിന്‍ഡ എറിഞ്ഞ ആദ്യഓവറിലെ ഹൈദരാബാദിന് ഫോമിലുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ(0) നഷ്ടമായി. ഇതോടെ ഉദിക്കാന്‍ മടിച്ച സണ്‍റൈസേഴ്സിനെ ധവാനും ആദിത്യ താരെയും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും താരെയെയും(8) മടക്കി ദിന്‍ഡ അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നിട് വിക്കറ്റ് മഴയായിരുന്നു. മോര്‍ഗന്‍(0), ഹൂഡ(1), ഹെന്‍റിക്കസ്(1) എന്നിവര്‍ കൂടി വന്നവേഗത്തില്‍ മടങ്ങിയതോടെ ഹൈദരാബാദ് 32/5 ലേക്ക് കൂപ്പുകുത്തി. ധവാനും നമാന്‍ ഓജയും(18) ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ഹൈദരാബാദിനെ 72ല്‍ എത്തിച്ചു. പിന്നെ വീണ്ടും തകര്‍ച്ച. ഓജയും ബിപുല്‍ ശര്‍മയും(5) തൊട്ടടുത്ത ഇടവേളകളില്‍ മടങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഭുവനേശ്വര്‍ കുമാറാണ്(8 പന്തില്‍ 21) ഹൈദരാബാദിനെ 100 കടത്തിയത്. 53 പന്തില്‍ 56 റണ്‍സുമായി ശീഖര്‍ ധവാന്‍ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ പൂനെയ്ക്ക് ആദ്യ ഓവറില്‍ തന്ന ഫോമിലുള്ള അജിങ്ക്യാ രഹാനെയെ(0) നഷ്ടമായി. എന്നാല്‍ ഫാഫ് ഡൂപ്ലെസിയും(21 പന്തില്‍ 30), സ്റ്റീവന്‍ സ്മിത്തും(36 പന്തില്‍ 46) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിജയത്തിന് അടിത്തറയിട്ടു. ഡൂപ്ലെസി മടങ്ങിയ ശേഷമെത്തിയ ധോണി(5) നിരാശപ്പെടുത്തി. ഇതിനിടെ വീണ്ടും മഴയെത്തി. ആ സമയത്ത് മഴനിയമപ്രകാരം ജയിക്കാന്‍ വേണ്ടതിനേക്കാള്‍ 34 റണ്‍സ് മുന്നിലായിരുന്നു പൂനെ. ആറ് കളികളില്‍ പൂനെയുടം രണ്ടാം ജയം മാത്രമാണിത്. ആറ് കളികളില്‍ ഹൈദരാബാദിന്റെ മൂന്നാം തോല്‍വിയും. നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദിന്‍ഡയാണ് കളിയിലെ കേമന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, നടപടി ആവശ്യപ്പെട്ട് ഐസിസിക്ക് പരാതി നല്‍കാനൊരുങ്ങി മൊഹ്സിന്‍ നഖ്‌വി
ആദ്യ ഗില്‍, അടുത്തത് സൂര്യ? ഇന്ത്യൻ നായകന്റെ ഫോം എത്രത്തോളം നിർണായകം