വാതുവെപ്പ് ആരോപണം; പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന് സസ്‌പെന്‍ഷന്‍

Published : Mar 14, 2017, 10:14 AM ISTUpdated : Oct 04, 2018, 05:24 PM IST
വാതുവെപ്പ് ആരോപണം; പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന് സസ്‌പെന്‍ഷന്‍

Synopsis

പെഷവാര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ വാതുവെപ്പുകാരന്‍ സമീപിച്ചുവെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യാത്തതിന് പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാനെ പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. അഴിമതിനിരോധന നിയമപ്രകാരമാണ് നടപടി. വാതുവെപ്പുകാര്‍ സമീപിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ രണ്ട് കുറ്റങ്ങങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ 14 ദിവസത്തിനകം രേഖാമൂലെ വിശദീകരണം നല്‍കണമെന്ന് പിസിബി ഇര്‍ഫാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇര്‍ഫാന്‍ പിസിബിയുടെ അഴിമതിവിരുദ്ധ സമിതിയ്ക്ക് മുമ്പാകെ ഹാജരായിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാതുവെപ്പുകാകാരന്‍ സമീപിച്ചതായി ഇര്‍ഫാന്‍ സമിതിക്ക് മുമ്പാകെ സമ്മതിച്ചിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലായതിനാലാണ് ഇക്കാര്യം പിസിബിയെ അറിയിക്കാതിരുന്നതെന്നാണ് ഇര്‍ഫാന്റെ വിശദീകരണം.

നേരത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാതുവെപ്പുകാരനുമായി ബന്ധപ്പെട്ട മുന്‍ പാക് താരം നാസിര്‍ ജംഷദിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കാന്‍ പിസിബി തിരുമാനിച്ചിരുന്നു. ദുബായില്‍ നടന്ന പിഎസ്എല്‍ മത്സരങ്ങള്‍ക്കിടെ നാസിര്‍ ജംഷദ് പറഞ്ഞ വാതുവെപ്പുകാരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് എന്നിവരെ ടൂര്‍ണമെന്റിനിടെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവെപ്പ് വിവാദത്തിലും നാസിര്‍ ജംഷദ് കണ്ണിയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ദേവ്ദത്തിനും കരുണിനും സെഞ്ചുറി; വിജയ് ഹസാരെയില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് എട്ട് വിക്കറ്റ് ജയം
വിജയ് ഹസാരെ ട്രോഫി: കോലിയും പന്തും തിളങ്ങി, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് ത്രസിപ്പിക്കുന്ന ജയം