ജന്‍മനാട്ടില്‍ വേഗരാജാവായിതന്നെ ബോള്‍ട്ട് വിടവാങ്ങി

Published : Jun 11, 2017, 04:46 PM ISTUpdated : Oct 04, 2018, 06:34 PM IST
ജന്‍മനാട്ടില്‍ വേഗരാജാവായിതന്നെ ബോള്‍ട്ട് വിടവാങ്ങി

Synopsis

ജമൈക്ക: ജന്‍മനാട്ടിലെ അവസാനമത്സരത്തിലും ബോള്‍ട്ടിന് എതിരാളികളില്ല. ജന്മനാട്ടിലെ വിടവാങ്ങല്‍ മത്സരത്തില്‍  100 മീറ്ററില്‍ ഒന്നാമനായി തന്നെ ബോള്‍ട്ട് ഫിനിഷ് ചെയ്തു. റേസേഴ്സ് ഗ്രാൻപ്രിയിൽ ‘സല്യൂട്ട് ടു എ ലെജൻഡ്’ എന്ന വിശേഷിപ്പിച്ച 100 മീറ്റർ മൽസരത്തില്‍ 10.03 സെക്കൻഡിലായിരുന്നു മുപ്പതുകാരനായ ബോൾട്ടിന്റെ ഫിനിഷിങ്.

ജമൈക്കയിലെ നാഷനൽ സ്റ്റേഡിയത്തില്‍ നടന്ന ബോൾട്ടിന്റെ വിടവാങ്ങല്‍ മത്സരം കാണാന്‍ 35,000ത്തോളം ആരാധകരാണ് ഗ്യാലറിയിലെത്തിയത്. മൽസരശേഷം അഞ്ചാം നമ്പർ ട്രാക്കിനെ ചുംബിച്ച ബോൾട്ട്, സ്വതസിദ്ധമായ മിന്നൽപോസിൽനിന്നാണു വിജയം ആഘോഷിച്ചത്. കരിമരുന്നുപ്രയോഗം നടത്തി ജമൈക്ക ബോൾട്ടിനെ വരവേറ്റു.

പതിനഞ്ചുവർഷം മുൻപ് ഇതേ കിങ്സ്റ്റൺ നാഷനൽ സ്റ്റേഡിയത്തിൽ 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടിയാണു ബോൾട്ട് എന്ന ഇടിമിന്നൽ വരവറിയിച്ചത്. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോകചാംപ്യൻഷിപ് വിജയങ്ങളും ബോൾട്ട് എന്ന വേഗമാന്ത്രികനു സ്വന്തം. ലണ്ടനിൽ ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ വിരമിക്കാനാണു ബോൾട്ടിന്റെ തീരുമാനം. ജന്‍മനാട്ടിലെ അവസാന മത്സരത്തിന് മുമ്പ് ആശങ്കയുണ്ടായിരുന്നുവെന്ന് പറഞ്ഞ ബോള്‍ട്ട് മത്സരങ്ങളോട് വിടപറഞ്ഞാലും ട്രാക്കിനൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

' ദീപ്തി ശര്‍മ ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടാകില്ല', കാരണം വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ അമോൽ മജൂംദാർ
സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍