ലോധാ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പുതിയ സമിതിയുമായി ബിസിസിഐ

Published : Jun 27, 2017, 03:45 PM ISTUpdated : Oct 05, 2018, 01:02 AM IST
ലോധാ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പുതിയ സമിതിയുമായി ബിസിസിഐ

Synopsis

മുംബൈ: ലോധാ കമ്മിറ്റി ശുപാര്‍ശകള്‍ എത്രത്തോളം നടപ്പാക്കാനാകുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഏഴംഗ സമിതിക്ക് ബിസിസിഐ രൂപംനല്‍കി. ഐപിഎല്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയാണ് സമിതി ചെയര്‍മാന്‍. ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയാണ് സമിതി കണ്‍വീനര്‍. ടി സി മാത്യു, സൗരവ് ഗാംഗുലി, നാബാ ഭട്ടചാര്‍ജി, ജേ ഷാ, അനിരുദ്ധ് ചൗധരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ടുദിവസത്തിനകം പ്രവര്‍ത്തനമാരംഭിക്കുന്ന സമിതി 14 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ലോധാ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ ചൊല്ലി വിനോദ് റായി അധ്യക്ഷനായ ഭരണസമിതി കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐയുടെ പുതിയ നീക്കം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ബിസിസിഐ തയ്യാറാകുന്നില്ലെങ്കില്‍ സ്ഥാനമൊഴിയാനാണ് വിനോദ് റായിയുടെ തീരുമാനമെന്ന് സൂചനയുണ്ടായിരുന്നു. ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ രണ്ട് മാസം കൂടി മാത്രമേ കാത്തിരിക്കൂവെന്ന് റായ് വ്യക്തമാക്കിയിരുന്നു. ജൂലെ 14നാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുന്നോടിയായി റിപ്പോര്‍ട്ട് നല്‍കാനാണ് ബിസിസിഐ സമിതിയുടെ തീരുമാനം. അതേസമയം, ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നത് വൈകിപ്പിക്കാനായാണ് ബസിസിഐ നടപടി എന്ന് വിലയിരുത്തലുണ്ട്.

മുംബൈയിൽ ചേർന്ന പ്രത്യേകയോഗത്തിലാണ്, ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന നിര്‍ദേശവും, ഭരണരംഗത്തുള്ളവരുടെ പ്രായപരിധി നിശ്ചയിക്കുന്ന നിര്‍ദേശവും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനാകുമോയെന്ന അഭിപ്രായമുയർന്നത്. അപേക്ഷകൾ പരിശോധിച്ച് പതിവുരീതിയില്‍തന്നെയാകും പുതിയപരിശീലകനെ തിരഞ്ഞെടുക്കുകയെന്നും, കേന്ദ്രസർക്കാരിൻറെ അനുവാദമില്ലാതെ പാകിസ്ഥാനുമായി ക്രിക്കറ്റ്പരമ്പര സംഘടിപ്പിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: ഡല്‍ഹി-ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി, കോലിയുടെ കളി കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ
'ഗില്ലിനെ ഓപ്പണറാക്കി സെലക്ടര്‍മാര്‍ ചെയ്തത് വലിയ തെറ്റ്, ഒഴിവാക്കിയത് മറ്റ് മാര്‍ഗങ്ങളില്ലാതെ', തുറന്നു പറഞ്ഞ് മുന്‍ താരം