ഒടുവില്‍ റഫറി പച്ച കാര്‍ഡ് പുറത്തെടുത്തു

Published : Oct 12, 2016, 01:43 PM ISTUpdated : Oct 04, 2018, 07:34 PM IST
ഒടുവില്‍ റഫറി പച്ച കാര്‍ഡ് പുറത്തെടുത്തു

Synopsis

മിലാന്‍: ഫുട്ബോളില്‍ മഞ്ഞ കാര്‍ഡിനും ചുവപ്പ് കാര്‍ഡിനും പുറമെ പച്ച കാര്‍ഡും. കളിക്കളത്തില്‍ മാന്യതയും മികച്ച സ്‌പോര്‍ട്ട്മാന്‍ സ്‌പിരിറ്റും കാഴ്ച്ചവക്കുന്ന താരങ്ങള്‍ക്കാകും പച്ച കാ‍ര്‍ഡ് നല്‍കുക.ഇറ്റലിയിലെ ബി ഡിവിഷന്‍ ഫുട്ബോള്‍  ലീഗിലാണ് റഫറി ആദ്യമായി പച്ച കാര്‍ഡ് പുറത്തെടുത്തത്.

ഫുട്ബോളില്‍ കാര്‍ഡുകള്‍ കിട്ടുന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല. മുന്നറിയിപ്പിന്റെ മഞ്ഞകാര്‍ഡും പുറത്താക്കലിന്റെ ചുവപ്പ് കാര്‍ഡും എപ്പോഴും കളിക്കളത്തിലെ അച്ചടക്കരാഹിത്യത്തിനുള്ള പിഴയാണ്.എന്നാല്‍ ഫുട്ബോളില്‍ പച്ചകാര്‍ഡ് നേടിയെടുക്കുക എന്നത് ഇനി ഏതൊരു കളിക്കാരനും ആഗ്രഹിക്കും.കാരണം പച്ചകാര്‍ഡ് ഇനിമുതല്‍ കളിക്കാരനുള്ള അംഗീകാരമാണ്.കളത്തില്‍ നിരന്തരം നടക്കുന്ന കയ്യാങ്കളികള്‍ തലവേദനയായപ്പോള്‍ ഇറ്റലിയിലെ ബി ഡിവിഷന്‍ ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടകരാണ് പച്ച കാര്‍ഡ് കൊണ്ടു വന്നത്.

ഇറ്റലിയിലെ സിരി ബി ടൂര്‍ണമെന്റില്‍ വിസെന്‍സെയും വിര്‍ട്ടസ് എന്‍റെല്ലെയും തമ്മിലുള്ള മത്സരത്തില്‍  ആദ്യമായി റഫറി പച്ചകാര്‍ഡ് പുറത്തെടുത്തു. കാര്‍ഡ് ലഭിച്ച വിസെന്‍സ കളിക്കാരന്‍ ക്രിസ്റ്റിയന്‍ ഗലാനോ അങ്ങനെ ഫുട്ബോള്‍ ചരിത്രത്തില്‍ ഇടം നേടി.ഗലാനോ തന്നെ തൊടുത്ത കിക്ക് ഗോള്‍പോസ്റ്റിന് തൊട്ടുപുകളിലൂടെ പുറത്തേക്ക്.പന്ത് എതിര്‍ ടീം കളിക്കാര്‍ തട്ടിയകറ്റിയതാണ് എന്ന ഉറപ്പിച്ച് റഫറി വിന്‍സെയ്‌ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് അനുവദിച്ചു.

എന്നാല്‍ എതിര്‍ ടീം കളിക്കാരില്‍ ആരും പന്തില്‍ തൊട്ടില്ല എന്ന് സമ്മതിച്ചതിനാണ് ഗലാനോക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കിയത്.ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുന്ന കളിക്കാരന് സീസണിന്റെ അവസാനം പ്രത്യകേ പുരസ്ക്കാരവും നല്‍കും. ലീഗീല്‍ വാതുവെപ്പ് വിവാദങ്ങള്‍ നാണക്കേടായതോടെയാണ് പ്രതിച്ഛായ  മെച്ചപ്പെടുത്താന്‍ സിരി ബി നടത്തിപ്പുകാര്‍ ഈ പുതിയ പരിഷ്ക്കാരം കൊണ്ടുവന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്