അവസാന ഓവര്‍ നെഹ്‌റയ്ക്ക് നല്‍കാനുള്ള കാരണം വ്യക്തമാക്കി കോലി

Published : Nov 03, 2017, 12:04 PM ISTUpdated : Oct 05, 2018, 01:26 AM IST
അവസാന ഓവര്‍ നെഹ്‌റയ്ക്ക് നല്‍കാനുള്ള കാരണം വ്യക്തമാക്കി കോലി

Synopsis

ദില്ലി: ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ അവസാന ഓവര്‍ നെഹ്‌റയ്ക്ക് നല്‍കാനുള്ള കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യ ജയമുറപ്പിച്ചശേഷമാണ് കോലി മത്സരത്തിലെ ഇരുപതാം ഓവര്‍ തന്റെ അവസാന രാജ്യാന്തര മത്സരം കളിക്കുന്ന നെഹ്‌റയ്ക്കു നല്‍കിയത്. അതിനുമുമ്പ് മുമ്പ് മൂന്നോവര്‍ പൂര്‍ത്തിയാക്കിയ നെഹ്റ അവസാന ഓവര്‍ എറിയാനെത്തിയപ്പോള്‍ കൈയടികളോടെയാണ് ആരാധകര്‍ വരവേറ്റത്. അവസാന ഓവറിലെ നെഹ്‌റയുടെ ഓരോ പന്തിനും ഗ്യാലറയില്‍ നിന്ന് ആരവമുയര്‍ന്നു. അവസാന ഓവര്‍തന്നെ എന്തുകൊണ്ടാണ് നെഹ്റയ്ക്ക് നല്‍കിയതെന്ന് മത്സരശേഷം സഞ്ജയ് മഞ്ജരേക്കര്‍ കോലിയോട് ചോദിച്ചിരുന്നു.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ തവണ അവസാന ഓവര്‍ എറിഞ്ഞ താരത്തിന് അവസാനമായി ഒരിക്കല്‍കൂടി അതിനവസരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. അവസാന ഓവറുകളെറിയുക എന്നത് വലിയ സമ്മര്‍ദ്ദമാണ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ സാഹചര്യം വ്യത്യസ്തമായിരുന്നു. സമ്മര്‍ദ്ദമില്ലാതെത്തന്നെ അദ്ദേഹത്തിന് പന്തെറിയാനായി. അവസാന രണ്ടോ മൂന്നോ ഓവറുകളില്‍ ഏതെങ്കിലും ഒന്ന് നെഹ്റയ്ക്ക് നല്‍കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ അവസാന ഓവര്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

നെഹ്റയുടെ കൈയില്‍ നിന്ന് താന്‍ പുരസ്കാരം വാങ്ങുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായതിനെക്കുറിച്ചും കോലി മനസുതുറന്നു. 2003 ലോകകപ്പ് ഫൈനലിനുശേഷം നെഹ്‌റ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആ പുരസ്കാരം വാങ്ങിയത്. അന്ന് എനിക്ക് സ്കൂള്‍ ടീമില്‍ പോലും സ്ഥാനുമറപ്പില്ലാത്ത കാലമായിരുന്നു. 19 വര്‍ഷം പേസ് ബൗളറായി കരിയര്‍ തുടരുക എന്നത് എത്രമാത്രം കഠിനമാണെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം അര്‍ഹിച്ച യാത്രയയപ്പുതന്നെയാണ് നല്‍കിയതെന്നും കോലി പറഞ്ഞു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍
മികച്ച മിഡില്‍ ഈസ്റ്റ് ഫുട്‌ബോളര്‍ക്കുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്