മാസങ്ങള്‍ക്കുശേഷം രാജ്യസഭയില്‍ ഹാരജായിട്ടും സച്ചിന്‍ ചെയ്തത്

Published : Aug 04, 2017, 08:18 PM ISTUpdated : Oct 05, 2018, 02:22 AM IST
മാസങ്ങള്‍ക്കുശേഷം രാജ്യസഭയില്‍ ഹാരജായിട്ടും സച്ചിന്‍ ചെയ്തത്

Synopsis

ദില്ലി: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വ്യാഴാഴ്ച വീണ്ടും രാജ്യസഭയിലെത്തി. എന്നാല്‍ സഭാ നടപടികള്‍ വീക്ഷിക്കുക മാത്രം ചെയ്ത സച്ചിന്‍ ഒറ്റ ചോദ്യം പോലും ചോദിക്കുകയോ സഭാ നടപടികളില്‍ ഇടപെടുകയോ ചെയ്തില്ല. ബോക്സിംഗ് ഇതിഹാസം മേരി കോമും ഇന്നലെ സഭയില്‍ എത്തിയിരുന്നു.

സച്ചിന്റെയും ബോളിവുഡ് താരം രേഖയുടെയും രാജ്യസഭാംഗത്വത്തെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. നിരന്തരം സഭയില്‍ ഹാജരാവാത്ത ഇരുവരും രാജ്യസഭാംഗത്വം രാജിവെയ്ക്കണമെന്ന് നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ സഭയില്‍ എത്തിയത്.

2012 ഏപ്രിലിലാണ് സച്ചിനും രേഖയും രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്യപ്പെട്ടത്. അതിനുശേഷം രേഖ സഭ സമ്മേളിച്ച ദിവസങ്ങളുടെ അഞ്ച് ശതമാനം ദിവസങ്ങളില്‍ മാത്രമാണ് സഭയില്‍ ഹാജരായത്. സച്ചിനാകട്ടെ ഏഴു ശതമാനം ദിവസമാണ് സഭയിലെത്തിയത്. ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ സച്ചിന് രേഖയെക്കാള്‍ കുറച്ചുകൂടി ഭേദപ്പെട്ട റെക്കോര്‍ഡുണ്ട്. അഞ്ച് വര്‍ഷത്തിനിടെ സച്ചിന്‍ 22 ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ രേഖ ഒന്നു പോലും ചോദിച്ചില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍