കോലിയും രഹാനെയും മാത്രമല്ല; ഇന്ത്യന്‍ ജയത്തില്‍ അവരുടെ കൂട്ടുകെട്ടിനും പങ്കുണ്ടെന്ന് സച്ചിന്‍

Published : Feb 02, 2018, 11:09 AM ISTUpdated : Oct 04, 2018, 10:35 PM IST
കോലിയും രഹാനെയും മാത്രമല്ല; ഇന്ത്യന്‍ ജയത്തില്‍ അവരുടെ കൂട്ടുകെട്ടിനും പങ്കുണ്ടെന്ന് സച്ചിന്‍

Synopsis

ഡര്‍ബന്‍: ആധികാരിക വിജയം നേടാന്‍ ഇന്ത്യയെ തുണച്ചത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഉജ്ജ്വല സെഞ്ചുറിയും അജിങ്ക്യാ രഹാനെയുടെ അര്‍ധ സെഞ്ചുറിയുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ചത്. കോലിയുടെ സെഞ്ചുറിയും രഹാനെയുടെ അര്‍ധസെഞ്ചുറിയും വിജയം എളുപ്പമാക്കി. എന്നാല്‍ ഇവരുടെ കൂട്ടുകെട്ട് മാത്രമല്ല ബൗളിംഗില്‍ കുല്‍ദീപ് യാദവ്-യുസ്‌വേന്ദ്ര ചാഹല്‍ കൂട്ടുകെട്ടിനും ഈ വിജയത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തു.

രണ്ട് നിര്‍ണായക കൂട്ടുകെട്ടുകളാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയതെന്ന് സച്ചിന്‍ വ്യക്തമാക്കി. ആദ്യ ചാഹലും-കുല്‍ദീപും തമ്മിലുള്ള കൂട്ടുകെട്ട്. പിന്നീട് കോലി-രഹാനെ കൂട്ടുകെട്ട്. ഈ വിജയാവേശം ടീം തുടരണമെന്നും സച്ചിന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ വരിഞ്ഞുമുറുക്കിയത് കുല്‍ദീപ്-ചാഹല്‍ ബൗളിംഗ് കൂട്ടുകെട്ടായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബോൾ ചെയ്യാനിറങ്ങിയ ഇന്ത്യൻ പേസർമാർ വേഗം കുറഞ്ഞ കിങ്സ്മീഡ് പിച്ചിൽ നിറംകെട്ടിരുന്നു. പേസ് ബോളർമാർക്ക് സ്വർഗം തീർക്കുന്ന ദക്ഷിണാഫ്രിക്കയിലെ പിച്ചിൽ ബുമ്രയും ഭുവനേശ്വറും ഹാർദിക് പാണ്ഡ്യയും കൂടി വിട്ടുകൊടുത്തത് 168 റൺസ്. അതിവേഗക്കാരനായ ബുമ്രയ്ക്കു പോലും പിച്ചിൽ നിന്നു വേഗം കണ്ടെത്താൻ കഴിയാതെവന്നതോടെ ഉത്തരവാദിത്തം മുഴുവൻ സ്പിന്നർമാരുടെ തോളിലായി. എന്നാല്‍ കുല്‍ദീപും-ചാഹലും ചേര്‍ന്ന് എറിഞ്ഞ 20 ഓവറുകളിൽ ആകെ പിറന്നതു രണ്ടു ഫോറുകളും രണ്ടു സിക്സറുകളും ഉൾപ്പെടെ 79 റൺസ് മാത്രം. അഞ്ചു വിക്കറ്റും ഇരുവരും കൂടി സ്വന്തമാക്കി. ഇതാണ് ദക്ഷിണാഫ്രിക്കയെ 269 റണ്‍സില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായകമായത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്