
മുംബൈ: യുവതാരങ്ങളായ പൃഥ്വി ഷായ്ക്കും ശുഭ്മാന്‍ ഗില്ലിനും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രശംസ. പ്രതിഭാധനരായ പൃഥ്വിക്കും ശുഭ്മാനും ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ നേട്ടങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് സച്ചിന്‍ പറഞ്ഞു. എട്ടാം വയസ് മുതല്‍ പൃഥ്വിയെ അറിയാം. സ്‌കുള്‍ ക്രിക്കറ്റിലെ പ്രകടനം കണ്ടപ്പോഴേ പൃഥ്വി ഇന്ത്യന്‍ ടീമിലെത്തുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.
ഇരുവരും ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഒരുപാട് ദിവസങ്ങള്‍ക്ക് ഇരുവര്‍ക്കും മുന്നിലുണ്ട്. അവര്‍ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കട്ടെയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ശുഭ്മാന്‍ ന്യുസിലന്‍ഡിനെതിരെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയ പൃഥ്വി പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പരന്പരയില്‍ കളിച്ചില്ല. രഞ്ജി ട്രോഫിയിലെ അഞ്ച് കളിയില്‍ നിന്ന് 728 റണ്‍സാണ് ശുഭ്മാന്‍ നേടിയത്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ ചാന്പ്യന്‍മാരാക്കുന്നതില്‍ ശുഭ്മാനും ക്യാപ്റ്റന്‍ പൃഥ്വി ഷായും നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!