അന്ന് അയാളെ എറിഞ്ഞു വീഴ്‌ത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അക്തര്‍

Published : Jul 26, 2017, 11:41 PM ISTUpdated : Oct 05, 2018, 02:42 AM IST
അന്ന് അയാളെ എറിഞ്ഞു വീഴ്‌ത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അക്തര്‍

Synopsis

കറാച്ചി: 150 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ മൂളിപ്പായുന്ന പന്തുകളെറിഞ്ഞ്. ലോകത്തെ ഒട്ടുമിക്ക ബാറ്റ്സ്മാന്‍മാരുടെയും ഞെഞ്ചിടിപ്പു കൂട്ടിയിട്ടുണ്ട് ഷൊയൈബ് അക്തര്‍.  ബൗണ്ടറി ലൈനിനരികെ നിന്ന് ആക്രോശത്തോടെ പാഞ്ഞടുക്കുന്ന ചീറ്റപ്പുലിയായിരുന്നു  ഷൊയൈബ് അക്തര്‍. അക്തറിന്‍റെ മാരകമായ ബൗണ്‍സറുകളേറ്റ് പവലിയനിലേക്ക് മടങ്ങിയത് 19 ബാറ്റ്സ്മാന്‍മാരാണ്. കാഴ്ച്ചക്കാരുടെ കണ്ണില്‍ പോലും ഭീതി വിതച്ചിരുന്ന ബൗണ്‍സറുകളെക്കുറിച്ചുള്ള ആ രഹസ്യം അക്തര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

കളിക്കളത്തില്‍ കൂടുതല്‍ ബൗണ്‍സറുകളെറിയാന്‍ ആഗ്രഹിച്ചത് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍നെതിരെയാണ്. ബൗണ്‍സറുകളേറ്റ് താരങ്ങള്‍ക്കു പരിക്കേല്‍ക്കുന്നത് ആസ്വദിച്ചിട്ടില്ലെന്നും എന്നാല്‍ ഒരാള്‍ക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയാന്‍ ആഗ്രഹിച്ചിരുന്നതായുമാണ് അക്തറിന്‍റെ പ്രസ്താവന. ഹെയ്ഡനെതിരെ താനതു ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തങ്ങളിപ്പോള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും അക്തര്‍ പറഞ്ഞു. 

വാക്കുകള്‍ കൊണ്ടും കളിക്കളത്തില്‍ ഇരുവരും പലകുറി ഏറ്റുമുട്ടിയിരുന്നു. 2004ല്‍ നാലു മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ മുന്നു തവണയും ഹെയ്ഡന്‍റെ വിക്കറ്റ് അക്തറിനായിരുന്നു. ഓള്‍സ്റ്റാര്‍ ടി-20 ക്രിക്കറ്റ് ലീഗില്‍ ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. അതിശയിപ്പിക്കുന്ന വേഗം കൊണ്ട് റാവല്‍പിണ്ടി എക്സ്പ്രസ് എന്നായിരുന്നു അക്തറിന്‍റെ കളത്തിലെ വിളിപ്പേര്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പരിക്കേറ്റപ്പോള്‍ ഗില്ലിനെ സംരക്ഷിച്ചു, എന്നാല്‍ സുന്ദറിനെ ബാറ്റിംഗിനിറക്കി', രൂക്ഷ വിമര്‍ശനവുമായി മുന്‍താരം
ബദോനി ഗംഭീറിന്റെ പുതിയ പദ്ധതിയോ! എങ്ങനെ സുന്ദറിന് പകരമാകും?