എന്നെയും ധോണിയെയും തമ്മിലടിപ്പിക്കാന്‍ ശ്രമമുണ്ടായിരുന്നു: കോലി

Published : Nov 06, 2017, 01:45 PM ISTUpdated : Oct 05, 2018, 02:05 AM IST
എന്നെയും ധോണിയെയും തമ്മിലടിപ്പിക്കാന്‍ ശ്രമമുണ്ടായിരുന്നു: കോലി

Synopsis

തിരുവനന്തപുരം: മുന്‍ നായകന്‍ എംഎസ് ധോണിയെയും തന്നെയും തമ്മിലടിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വെളിപ്പെടത്തല്‍. ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന വെബ് സീരീസിനിടെയാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ താനും ധോണിയുമായുള്ള ബന്ധം കാലങ്ങള്‍ക്കൊണ്ട് രൂപപ്പെട്ടതാണെന്നും അത് തകര്‍ക്കാര്‍ ആര്‍ക്കും കഴിയില്ലെന്നും കോലി പറഞ്ഞു.

ഞാനും ധോണിയും തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ഞങ്ങള്‍ രണ്ടാളും വായിക്കാറില്ല. പിന്നീട് ഒരുമിച്ച് കാണുമ്പോള്‍ പലരും അത്ഭുതപ്പടുന്നത് കണ്ടിട്ടുണ്ട്. ഇവര്‍ തമ്മിലല്ലെ ഉടക്കാണെന്ന് വാര്‍ത്തകള്‍ കണ്ടതെന്ന രീതിയില്‍. ഈ സാഹചര്യങ്ങള്‍ ഞങ്ങള്‍ രണ്ടാളും ശരിക്കും ആസ്വദിക്കാറുമുണ്ട്.

ധോണിയോളം ക്രിക്കറ്റ് ബുദ്ധിയുള്ള മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നും കോലി പറഞ്ഞു. കളിക്കുന്ന സമയത്ത് ധോണിയുടെ വാക്കുകള്‍ പ്രധാനപ്പെട്ടതാണ്. ധോണിയുടെ ഉപദേശങ്ങള്‍ 10ല്‍ ഒമ്പതും ശരിയായി വന്നിട്ടുണ്ട്. ധോണിയോട് പലപ്പോഴും തമാശകള്‍ പങ്കിടുമ്പോള്‍ അദ്ദേഹം അത് നല്ല രീതിയില്‍ ആസ്വദിക്കാറുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റം ഇത്രയും അനായസം സാധ്യമാക്കിയത് ധോണിയുടെ മികവാണെന്നും കോലി വ്യക്തമാക്കി.

ധോണിയെപ്പോലൊരു താരം ടീമിലുള്ളത് തന്റെ ഭാഗ്യമാണെന്നും ധോണിയുടെ കഴിവുകളില്‍ തനിക്ക് പൂര്‍ണ വിശ്വസമാണുള്ളതെന്നും കോലി വ്യക്തമാക്കി. ധോണിയില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. റണ്‍സിനായി ഓടുന്നതിനിടെ അദ്ദേഹം രണ്ട് റണ്‍സെന്ന് പറഞ്ഞാല്‍ ഞാന്‍ കണ്ണുംപൂട്ടിയോടും. കാരണം എനിക്കറിയാം ധോണിയുടെ വിലയിരുത്തല്‍ തെറ്റാറില്ലെന്ന്-കോലി പറഞ്ഞു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍