ശ്രീശാന്ത് വീണ്ടും ബിസിസിഐക്കെതിരെ നിയമ പോരാട്ടത്തിന്

Published : Dec 08, 2018, 08:01 AM IST
ശ്രീശാന്ത് വീണ്ടും ബിസിസിഐക്കെതിരെ നിയമ പോരാട്ടത്തിന്

Synopsis

ഒത്തുകളി ആരോപണത്തില്‍ കുറ്റവിമുക്തനായിട്ടും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐക്കെതിരെ എസ് ശ്രീശാന്ത് സുപ്രീം കോടതിയില്‍.

ദില്ലി: ഒത്തുകളി ആരോപണത്തില്‍ കുറ്റവിമുക്തനായിട്ടും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐക്കെതിരെ എസ് ശ്രീശാന്ത് സുപ്രീം കോടതിയില്‍. മുപ്പത്തിയഞ്ച് വയസായ തനിക്കെതിരെ ബിസിസിഐ കടുത്ത നടപടി തുടരുകയാണെന്നും വിലക്ക് നീക്കി ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു. 

ഒത്തുകളി ആരോപണത്തില്‍ കുറ്റവിമുക്തനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ബിസിസിഐക്ക് സ്വീകാര്യനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുമായി. ഇതേ ആനുകൂല്യം ശ്രീശാന്തിനും ബിസിസിഐ നല്‍കണണെന്ന് താരത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. 

എന്നാല്‍ ശ്രീശാന്തിന്റെ വിലക്ക് മാറ്റില്ലെന്നും, തീരുമാനം മാറ്റിയാല്‍ മറ്റ് കളിക്കാര്‍ക്ക് തെറ്റായ സന്ദേശമാണ് കിട്ടുകയെന്നും ബിസിസിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്