ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോലിയും യുവരാജും ഒത്തുകളിച്ചുവെന്ന് കേന്ദ്രമന്ത്രി

Published : Jul 01, 2017, 07:24 PM ISTUpdated : Oct 05, 2018, 03:44 AM IST
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോലിയും യുവരാജും ഒത്തുകളിച്ചുവെന്ന് കേന്ദ്രമന്ത്രി

Synopsis

ദില്ലി: പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും യുവരാജ് സിംഗും ഒത്തുകളിച്ചുവെന്ന ഗുരുതര ആരോപണവുമായി കേന്ദ്ര മന്ത്രി. കേന്ദ്ര സാമൂഹികക്ഷേമ സഹമന്ത്രി രാമദാസ് അതാവാലെ ആണ് ഇരുവര്‍ക്കുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ടൂര്‍ണമെന്റില്‍ അതുവരെയുള്ള മത്സരങ്ങളിലെല്ലാം മികവുറ്റ പ്രകടനം നടത്തിയവര്‍ എങ്ങനെയാണ് ഫൈനലില്‍ നിറം മങ്ങുന്നതെന്നും മന്ത്രി ചോദിച്ചു.

സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്ന വിരാട് കോലിക്കും മുമ്പ് രാജ്യത്തിനായി നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള യുവരാജ് സിംഗിനുമെല്ലാം ഫൈനലില്‍ മാത്രം എങ്ങനെയാണ് പിഴയ്ക്കുന്നത്. അവര്‍ തോല്‍ക്കാനായാണ് കളിച്ചതെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയായ അതാവാലെ ആരോപിച്ചു. മത്സരം ഒത്തുകളിച്ചതാണോ എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എത്രയോ റണ്‍സടിച്ചുകൂട്ടിയിട്ടുള്ള കോലിക്ക് ആ മത്സരത്തില്‍ മാത്രം എങ്ങനെയാണ് പിഴച്ചത് എന്നതാണ് തിനിക്ക് സംശയമെന്നും അതിനാലാണ് ഇത് ഒത്തുകളിയാണോ എന്ന് സംശയിക്കുന്നതെന്നും അതാവാലെ പറയുന്നു.

പാക്കിസ്ഥാനെ നിരവധി തവണ മുട്ടുകുത്തിച്ചവരാണ് നമ്മള്‍. അതേ പാക്കിസ്ഥാന് മുന്നിലാണ് നമ്മുടെ കളിക്കാര്‍ ദയനീയമായി മുട്ടുകുത്തിയത്. ഇത് രാജ്യത്തിനുതന്നെ അപമാനമാണെന്നും മന്ത്രി പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച് കീരിടം നേടിയത്. പാക്കിസ്ഥാന്റെ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മൂന്നാം നമ്പറില്‍ തിലക് വര്‍മ; സൂര്യകുമാറിനെ താഴെ ഇറക്കാനുള്ള തീരുമാനം ആലോചിച്ച ശേഷം
കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'