ഗുര്‍മെഹറിനെതിരായ ട്വീറ്റ്; സെവാഗിന് പറയാനുള്ളത്

Published : Mar 01, 2017, 09:04 AM ISTUpdated : Oct 04, 2018, 11:26 PM IST
ഗുര്‍മെഹറിനെതിരായ ട്വീറ്റ്; സെവാഗിന് പറയാനുള്ളത്

Synopsis

ദില്ലി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റില്‍ വിശദീകരണവുമായി ക്രിക്കറ്റ്താരം വിരേന്ദര്‍ സെവാഗ്. ആരേയും പരിഹസിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും ഗുല്‍മെഹറിന്റെ പോസ്റ്റിനെ സരസമായി അവതരിപ്പിക്കുക എന്നുമാത്രമെ ഉദ്ദേശിച്ചുള്ളൂവെന്നും അല്ലാതെ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നില്ലെന്നും സെവാഗ് പറഞ്ഞ‌ു.

ഗുല്‍മെഹറിന്റെ അഭിപ്രായത്തോടുള്ള യോജിപ്പോ വിയോജിപ്പോ അതിലൊരു ഘടകമായിരുന്നില്ല. അഭിപ്രായം പറയാനുള്ള അവകാശം ഗുര്‍മെഹര്‍ കൗറിനുണ്ട്- സെവാഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഗുര്‍മെഹറിനെതിരെ ഉണ്ടായ മാനഭംഗഭീഷണി തരംതാണ നടപടിയാണെന്നും സെവാഗ് കുറ്റപ്പെടുത്തി. ഭീഷണിയും ഭയവുമില്ലാതെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് ഗുല്‍മെഹറായാലും ഫോഗട്ട് സഹോദരിമാരായാലും-സെവാഗ് വ്യക്തമാക്കി.

കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍ കൗര്‍ തന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ലെന്നും യുദ്ധമാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 1999-ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്‌റ്റന്‍ മന്‍ദീപ്‌ സിങ്ങിന്റെ മകളാണ്‌ ഗുര്‍മെഹര്‍ കൗര്‍. ഇതിന് മറുപടിയായി, രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് താനല്ലെന്നും തന്റെ ബാറ്റാണെന്നുമുള്ള സെവാഗിന്റെ പോസ്റ്റ് വിവാദമായിരുന്നു. ഇതു വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കായി.

സെവാഗ്‌ രാഷ്‌ട്രീയം കളിക്കുന്നു എന്നായിരുന്നു വിമര്‍ശകരുടെ ആരോപണം. സെവാഗിന്‌ അനുകൂലമായ സന്ദേശങ്ങളും ഏറെയുണ്ടായി. "ആളുകളെ കൊന്നൊടുക്കിയത്‌ ഒസാമ ബിന്‍ ലാദനല്ല, ബോംബാണ്‌", "മാനുകളെ കൊന്നത്‌ സല്‍മാന്‍ ഖാനല്ല, വെടിയുണ്ടയാണ്‌" തുടങ്ങിയ സന്ദേശങ്ങളാണ്‌ സെവാഗിനു പിന്തുണയുമായി പ്രചരിച്ചത്‌.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം