ഉനദ്ഘട്ടിനെ പൊന്നുംവിലകൊടുത്ത് രാജസ്ഥാന്‍ സ്വന്തമാക്കിയത് വെറുതെയല്ല

Published : Jan 28, 2018, 03:46 PM ISTUpdated : Oct 04, 2018, 11:43 PM IST
ഉനദ്ഘട്ടിനെ പൊന്നുംവിലകൊടുത്ത് രാജസ്ഥാന്‍ സ്വന്തമാക്കിയത് വെറുതെയല്ല

Synopsis

ബംഗലൂരു: ഈ സീസണിലെ ഐപിഎല്‍ താരലേലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക നല്‍കി ജയദേവ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ പലരാണ്. അത്രക്കുണ്ടോ ഉനദ്ഘട്ട് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കുട്ടി ക്രിക്കറ്റിലെ ഉനദ്ഘട്ടിന്റെ തിളങ്ങുന്ന കരിയര്‍. കഴിഞ്ഞ ഐപിഎല്ലില്‍ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു പൂനെയുടെ താരമായിരുന്ന ഉനദ്ഘട്ട്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ എറിഞ്ഞ അവസാന ലാസ്റ്റ് ഓവര്‍ മെയ്ഡനും ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനവുമെല്ലാം ഉനദ്ഘട്ടിന്റെ മൂല്യമേറ്റുന്നതായിരുന്നു. മികച്ച ഫീല്‍ഡര്‍ കൂടിയാണെന്നത് ഉനദ്ഘട്ടിന് മുതല്‍ക്കൂട്ടായി. മികച്ച സ്ലോ ബോളുകളാണ് ഉനദ്ഘട്ടിന്റെ മറ്റൊരു പ്രത്യേകത. അടുത്തിടെ ശ്രീലങ്കക്കെതിരെ നടന്ന ട്വന്റി-20 പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസായി തെരഞ്ഞെടുക്കപ്പെട്ടതും ഉനദ്ഘട്ട് തന്നെയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഉനദ്ഘട്ടുണ്ട്. അസാമാന്യ വേഗമില്ലെങ്കിലും ട്വന്റി-20 ക്രിക്കറ്റിന്റെ ആവശ്യം അനുസരിച്ച് ബുദ്ധിപൂര്‍വം പന്തെറിയാനുള്ള മിടുക്കാണ് 26കാരനായ ഉനദ്ഘട്ടിനെ മറ്റ് പേസ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. താരലേലത്തില്‍ ചെന്നൈയും കിംഗ്സ് ഇലവനും വാശിയേറിയ ലേലം വിളി 10 കോടി പിന്നിട്ടപ്പോഴാണ് രാജസ്ഥാന്റെ നാടകീയമായി രംഗത്തെത്തി ഉനദ്ഘട്ടിനെ വലയിലാക്കിയത്. ഈ സീസണില്‍ ഉനദ്ഘട്ടിന്റെ മികവ് രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി