തകര്‍ത്തടിച്ച് യുവിയും ധോണിയും; ഇംഗ്ലണ്ട് ലക്ഷ്യം 382

Published : Jan 19, 2017, 12:04 PM ISTUpdated : Oct 04, 2018, 04:46 PM IST
തകര്‍ത്തടിച്ച് യുവിയും ധോണിയും; ഇംഗ്ലണ്ട് ലക്ഷ്യം 382

Synopsis

കട്ടക്ക്: ഇന്ത്യന്‍ ആരാധകരെ ഒരിക്കല്‍കൂടി ആവേശക്കൊടുമുടിയേറ്റി ധോണി-യുവരാജ് സഖ്യം കട്ടക്കില്‍ നിറഞ്ഞാടിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 382 റണ്‍സ് വിജയലക്ഷ്യം. യുവരാജിന്റെയും ധോണിയുടെയും സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. കളി ചൂടുപിടിക്കും മുമ്പെ രാഹുലം കൊഹ്‌ലിയും ധവാനും കൂടാരം കയറിയപ്പോള്‍ ഇന്ത്യ ഞെട്ടി. എന്നാല്‍ ഇന്ത്യയുടെ ബാറ്റിംഗ് വിരുന്ന് കാണാനെത്തിയ ആരാധകരെ ധോണിയും യുവരാജും നിരാശരാക്കിയില്ല.

കരുതലോടെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ചശേഷം ആഞ്ഞടിച്ചതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ കാഴ്ചക്കാരായി. പത്താം ഓവറില്‍ 50 കടന്ന ഇന്ത്യ 22-ാം ഓവറില്‍ 100 പിന്നിട്ടു. ഇതിനിടെ യുവി 56 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ടിരുന്നു. 68 പന്തില്‍ ധോണിയും അര്‍ധ സെഞ്ചുറി പിന്നിട്ടതോടെ ഇന്ത്യ ടോപ് ഗിയറിലായി. കൂട്ടത്തില്‍ യുവിയായിരുന്നു കൂടുതല്‍ അക്രമണോത്സുകന്‍. ധോണിയാകട്ടെ യുവിക്ക് പറ്റിയ പങ്കാളിയായി.

ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സെഞ്ചുറി തികച്ച യുവി അവിടംകൊണ്ടും നിര്‍ത്തിയില്ല. 98 പന്തിലായിരുന്നു യുവിയുടെ കരിയറിലെ പതിനാലാം സെഞ്ചുറി. മൂന്നക്കം കടന്നതോടെ കൂടുതല്‍ ആക്രമിച്ച് കളിച്ച യുവരാജ് ഇന്ത്യയെ 250 കടത്തിയാണ് പുറത്തായത്. 127 പന്തില്‍ 150 റണ്‍സെടുത്ത് പുറത്തായ യുവി കരിയറിലെ ഏറ്റവും മികച്ച സ്കോറും ഇതിനിടെ കുറിച്ചു.

25ല്‍ ഒത്തു ചേര്‍ന്ന യുവി-ധോണി സഖ്യം നാലാം വിക്കറ്റില്‍ 231 റണ്‍സാണ് അടിച്ചെടുത്തത്. 106 പന്തില്‍ പത്താം ഏകദിന സെഞ്ചുറി പിന്നിട്ട ധോണി അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതോടെ ഇന്ത്യ 350 കടന്നു. 48-ാം ഓവറില്‍ 134 ധോണി പുറത്താവുമ്പോള്‍ ഇന്ത്യ 358ല്‍ ഏത്തിയിരുന്നു. 45-ാം ഓവറില്‍ 300 കടന്ന ഇന്ത്യ അവസാന അഞ്ചോവറില്‍ 81 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ കേദാര്‍ ജാദവും(10 പന്തില്‍ 22) ഹര്‍ദ്ദിക് പാണ്ഡ്യയും(9 പന്തില്‍19 നോട്ടൗട്ട് ), രവീന്ദ്ര ജഡേജ(8 പന്തില്ഡ 16 നോട്ടൗട്ട്) നടത്തിയ മിന്നലടികള്‍ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍
മികച്ച മിഡില്‍ ഈസ്റ്റ് ഫുട്‌ബോളര്‍ക്കുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്