രണ്ടരടണ്‍ തക്കാളിയുമായി പോയ ബൊലേറോ 'അപ്രത്യക്ഷമാക്കി' കാറുകാരുടെ കുതന്ത്രം, കര്‍ഷകന് നഷ്‍ടം രണ്ടുലക്ഷം!

Published : Jul 15, 2023, 03:03 PM IST
രണ്ടരടണ്‍ തക്കാളിയുമായി പോയ ബൊലേറോ 'അപ്രത്യക്ഷമാക്കി' കാറുകാരുടെ കുതന്ത്രം, കര്‍ഷകന് നഷ്‍ടം രണ്ടുലക്ഷം!

Synopsis

എന്നാല്‍ അക്രമികള്‍ തക്കാളി നിറച്ച വാഹനത്തെ കാറിൽ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തടർന്ന്, സ്വന്തം വാഹനം ഇടിച്ചുവെന്ന വ്യാജേന അവർ വാഹനം തടഞ്ഞുനിർത്തി കർഷകനെയും ഡ്രൈവറെയും മർദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.  

ബെംഗളൂരുവിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം മോഷണം പോയി. കർണാടകയിലാണ് സംഭവം. ബംഗളൂരുവിനടുത്തുള്ള ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്ന് കോലാർ മാർക്കറ്റിലേക്ക് ഒരു കർഷകൻ തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി നിറച്ച മഹീന്ദ്ര ബൊലേറോ ജീപ്പാണ് കടത്തിക്കൊണ്ടുപോയത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നുള്ള കർഷകനായ മല്ലേഷ് തന്റെ ബൊലേറോ പിക്കപ്പില്‍ കോലാറിലേക്ക് ഒരു ലോഡ് തക്കാളി കയറ്റി പോകുന്നതിനിടെയാണ് സംഭവം.

ചിക്കജാലയിൽ വച്ച് അബദ്ധത്തിൽ ബൊലേറോ ഒരു കാറിൽ ഇടിച്ചു. അപകടത്തില്‍ കാറിന്‍റെ കണ്ണാടി തകർന്നു. തങ്ങളുടെ കാറിന് 10,000 രൂപ നഷ്‍ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കാറിലുണ്ടായിരുന്ന യാത്രക്കാർ കർഷകനും ബൊലേറോ ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. മൂന്നുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് മൂന്നംഗസംഘം കര്‍ഷകനെ വളഞ്ഞിട്ടാക്രമിച്ച് തക്കാളി നിറച്ച വാഹനവുമായി കടന്നുകളയുകയായിരുന്നു.  

എന്നാല്‍ അക്രമികള്‍ തക്കാളി നിറച്ച വാഹനത്തെ കാറിൽ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തടർന്ന്, സ്വന്തം വാഹനം ഇടിച്ചുവെന്ന വ്യാജേന അവർ വാഹനം തടഞ്ഞുനിർത്തി കർഷകനെയും ഡ്രൈവറെയും മർദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.  അക്രമികൾ ഇരകളോട് പണം ആവശ്യപ്പെടുക മാത്രമല്ല, പണം ഓൺലൈനായി കൈമാറാൻ അവരെ നിർബന്ധിക്കുകയും ചെയ്‍തു. മൂവരും ആദ്യം കർഷകനെയും ഡ്രൈവറെയും അപമാനിക്കുകയും കനത്ത നഷ്‍ടപരിഹാരം ആവശ്യപ്പെടുകയും ചെയ്‍തു. പിന്നീട് സംഘത്തിലെ രണ്ട് അംഗങ്ങൾ കർഷകനെയും ഡ്രൈവറെയും കാറില്‍ കയറ്റി കൊണ്ടുപോയി. പിന്നെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വാഹനത്തിൽ നിന്ന് തള്ളിയിട്ട് ഓടിച്ചുപോയി. തുടര്‍ന്ന് കര്‍ഷകനും ഡ്രൈവറും ബൊലേറോ പാർക്ക് ചെയ്‌ത സ്ഥലത്തേക്ക് മടങ്ങിയപ്പോൾ അതും അപ്രത്യക്ഷമായി എന്നും പൊലീസ് പറയുന്നു. സംഘത്തിലെ മൂന്നാമൻ ഈ സമയം തക്കാളി വമ്ടിയുമായി കടന്നുകളയുകയായിരുന്നുവെന്നാണ് കരുതുന്നത്. 

മോഷ്‍ടച്ച വാഹനത്തിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 210 പെട്ടി തക്കാളി ഉണ്ടായിരുന്നു . അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും  പ്രതികളെ തിരിച്ചറിയുന്നതിനായി പോലീസ് നിലവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 379 (മോഷണം), 390 (കവർച്ച) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. 

അപകടത്തില്‍ യാത്രികരുടെ നെഞ്ചിൻകൂട് തകരും, ക്രാഷ് ടെസ്റ്റില്‍ ഞെട്ടിച്ച് ഈ കാര്‍ പപ്പടം!

രാജ്യത്തുടനീളം തക്കാളി വില കുതിച്ച് ഉയരുന്നതിനിടയിലാണ് സംഭവം. ഇത് ഗാർഹിക ബജറ്റുകളെ തടസ്സപ്പെടുത്തുകയും ഇടത്തരക്കാരെ സാരമായി ബാധിക്കുകയും ചെയ്‍തു. സ്വർണം, വെള്ളി, വിലപിടിപ്പുള്ള വാഹനങ്ങൾ എന്നിവയിൽ നിന്ന് മോഷ്ടാക്കൾ തക്കാളിയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണെന്നു വേണം കരുതാൻ. തക്കാളി വിലയിലുണ്ടായ കുതിച്ചുചാട്ടം കൊള്ളക്കാരുടെ ആവശ്യക്കാരനായ ഒരു വസ്‍തുവായി മാറിയെന്ന് തോന്നുന്നു. കർണാടകയിൽ തക്കാളി കവർച്ച വർധിക്കുന്നു. കഴിഞ്ഞയാഴ്ച ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്നുള്ള കർഷകൻ 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയതായി പരാതി നൽകിയിരുന്നു. തക്കാളി വില കിലോഗ്രാമിന് 100 രൂപ കടന്നതോടെ സംസ്ഥാനത്തുടനീളമുള്ള കർഷകർ ജാഗ്രത പാലിക്കണമെന്ന് ആർഎംസി യാർഡ് പോലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
ഡിഫൻഡർ ലുക്ക്, അവിശ്വസനീയമായ കരുത്ത്; ഈ ചൈനീസ് എസ്‍യുവി ഇന്ത്യയിലേക്ക്