പാക്ക് നാവികസേനയുടെ രഹസ്യനീക്കം, ഒപ്പം ചൈന; പക്ഷേ ഇന്ത്യ മണത്തറിഞ്ഞു, നീട്ടിയെറിഞ്ഞത് പത്തുമുഴം മുമ്പേ!

Published : Dec 03, 2024, 11:18 AM IST
പാക്ക് നാവികസേനയുടെ രഹസ്യനീക്കം, ഒപ്പം ചൈന; പക്ഷേ ഇന്ത്യ മണത്തറിഞ്ഞു, നീട്ടിയെറിഞ്ഞത് പത്തുമുഴം മുമ്പേ!

Synopsis

ചൈനീസ് പിന്തുണയോടെ 20 പ്രധാന യുദ്ധക്കപ്പലുകൾ ഉൾപ്പെടെ 50 കപ്പലുകൾ കൂടി കൂട്ടിച്ചേർക്കാൻ പാകിസ്ഥാൻ നാവികസേനയുടെ നീക്കം. കരുതലോടെ ഇന്ത്യ

ന്ത്യൻ നാവികസേന 2024 ഡിസംബർ 4 ന് നേവി ദിനം ആഘോഷിക്കാൻ പോകുന്നു. ഇതിന് തൊട്ടുമുമ്പ് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി സൈന്യത്തിൻ്റെ ശക്തി, നേട്ടങ്ങൾ, തയ്യാറെടുപ്പ്, ആധുനികത എന്നിവയെക്കുറിച്ച് പറഞ്ഞു. കടലിൽ ശക്തി ആർജ്ജിക്കാനുള്ള പാക്കിസ്താന്‍റെ നീക്കങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.

ചൈനീസ് പിന്തുണയോടെ 20 പ്രധാന യുദ്ധക്കപ്പലുകൾ ഉൾപ്പെടെ 50 കപ്പലുകൾ കൂടി കൂട്ടിച്ചേർക്കാൻ പാകിസ്ഥാൻ നാവികസേന പദ്ധതിയിട്ടിട്ടുണ്ടെന്ന് നാവികസേന മേധാവി വ്യക്തമാക്കി. തദ്ദേശീയമായ ജിന്ന ക്ലാസ് ഫ്രിഗേറ്റുകൾ നിർമ്മിക്കാനും ഇസ്ലാമാബാദ് പദ്ധതിയിടുന്നു. അവരുടെ സമ്പദ്‌വ്യവസ്ഥ കാണുമ്പോൾ, അവർ ഇത്രയധികം കപ്പലുകളും അന്തർവാഹിനികളും നിർമ്മിക്കുന്നത് ആശ്ചര്യകരമാണെന്നും ഇന്ത്യൻ നാവികസേനാ മേധാവി പറഞ്ഞു. “പാക്കിസ്‍താൻ ജനങ്ങളുടെ ക്ഷേമത്തേക്കാൾ ആയുധങ്ങൾ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. അതിനാൽ അവർക്ക് ആശംസകൾ," അദ്ദേഹം പറഞ്ഞു.

“ഈ കപ്പലുകളും അന്തർവാഹിനികളും ഒന്നുകിൽ ചൈനയിൽ നിർമ്മിച്ചതാണ്. അല്ലെങ്കിൽ ചൈനീസ് പിന്തുണയോടെയാണ് നിർമ്മിച്ചിരിക്കുന്നത്. പാകിസ്ഥാൻ നാവികസേനയെ ശക്തമാക്കാൻ ചൈനയ്ക്ക് വ്യക്തമായ താൽപ്പര്യമുണ്ട്" അഡ്മിറൽ ത്രിപാഠി പറഞ്ഞു. ഇസ്‌ലാമാബാദ് ബീജിംഗിൽ നിന്ന് വാങ്ങുന്ന എട്ട് പുതിയ ഹാംഗൂർ ക്ലാസ് അന്തർവാഹിനികൾ പാകിസ്ഥാന് കാര്യമായ പോരാട്ട വീര്യം നൽകുമെന്ന് അഡ്മിറൽ ത്രിപാഠി പറഞ്ഞു. എന്നാൽ ഇന്ത്യൻ നാവികസേന തങ്ങളുടെ പ്രവർത്തന മേഖലകളിലേക്കുള്ള ഏത് കടന്നുകയറ്റവും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പാക്ക് നേവിയുടെ യുദ്ധക്കപ്പലുകളും ഗവേഷണ കപ്പലുകളും ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവർത്തിക്കുന്ന അധിക മേഖലാ സേനകളെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് നാവികസേനാ മേധാവി പറഞ്ഞു. “പിഎൽഎ നേവി അന്തർവാഹിനിയുടെ അവസാനത്തെ സന്ദർശനം കഴിഞ്ഞ വർഷമാണ് നടന്നത്. അത് കറാച്ചിയിലേക്ക് തിരികെപ്പോയി. അതിൻ്റെ നിലപാടുകളും മറ്റും ഞങ്ങൾക്കറിയാം,” അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രം നിരീക്ഷിക്കാൻ ഇന്ത്യൻ നാവികസേന ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തിയതായി അഡ്മിറൽ ത്രിപാഠി പറഞ്ഞു.

നാവികസേനാ ദിനം എന്നാൽ
1972 മുതൽ നാവികസേനാ ദിനം തുടർച്ചയായി ആഘോഷിക്കുന്നു. 1971ലെ യുദ്ധത്തിൽ ഇന്ത്യൻ നാവികസേന പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന്‍റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. നമ്മുടെ പടക്കപ്പലുകളിൽ നിന്ന് മിസൈലുകൾ തൊടുത്തുവിട്ടപ്പോൾ കറാച്ചി കത്തിച്ചാമ്പലായെന്ന് അഡ്മിറൽ ത്രിപാഠി പറഞ്ഞു. ഈ ദിനം നമ്മുടെ രക്തസാക്ഷികളെ അനുസ്മരിക്കുന്നതാണ്. കഴിഞ്ഞ വർഷം സിന്ധുദുർഗിൽ നാവികസേന ദിനം ആഘോഷിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അവിടെ സന്നിഹിതനായിരുന്നു. അതിനുശേഷം ഇന്ത്യൻ തീരത്തെ വിവിധ നഗരങ്ങളിൽ നേവി ദിനം ആഘോഷിക്കാൻ തീരുമാനിച്ചു. ഒഡീഷയിലെ പുരി തീരത്താണ് ഇത്തവണ നാവികസേനാ ദിനം ആഘോഷിക്കുന്നത്.  

ഇന്ത്യൻ നാവികസേന കൂടുതൽ ആധുനികവും കരുത്തുറ്റതുമാണെന്ന് നാവികസേനയുടെ ശക്തിയെക്കുറിച്ച് അഡ്മിറൽ ത്രിപാഠി പറഞ്ഞു. നാവികസേന തങ്ങളുടെ വിമാനവാഹിനിക്കപ്പലുകൾക്കായി റാഫേൽ-മറൈൻ (റഫേൽ-എം) യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ കരാറിനും അന്തിമരൂപം നൽകും. 

സ്കോർപീൻ ക്ലാസ് വിഭാഗത്തിലുള്ള മൂന്ന് അന്തർവാഹിനികളും സൈന്യത്തിൽ ചേരും. ഇത് ഇന്ത്യൻ സമുദ്രമേഖലയിൽ നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കും. നിലവിൽ 62 യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയുമാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയാണ്. നാവികസേനയും ഈ ലക്ഷ്യം നിറവേറ്റുകയാണ്. ആണവ ആക്രമണ അന്തർവാഹിനിക്കും സർക്കാർ അനുമതി നൽകി. രണ്ട് ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികൾ (എസ്എസ്എൻ) നിർമ്മിക്കുന്നു. ഇവ രണ്ടും 2036-37 ഓടെ കടലിൽ വരും. ഇത് ഇന്ത്യയുടെ വെള്ളത്തിനടിയിലെ കരുത്ത് വർദ്ധിപ്പിക്കും. കൂടാതെ, പ്രതിരോധ വ്യവസായത്തിൻ്റെ ആവാസവ്യവസ്ഥയും മെച്ചപ്പെടും. 

ഇന്ത്യൻ സമുദ്രമേഖലയുടെ തന്ത്രപ്രധാനമായ പ്രാധാന്യം
കടൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് അഡ്മിറൽ ദിനേശ് ത്രിപാഠി പറഞ്ഞു. അന്താരാഷ്ട്ര സമുദ്രത്തിൽ ആർക്കും പ്രവർത്തിക്കാം. എന്നാൽ നമ്മുടെ സുരക്ഷയെ ബാധിക്കരുതെന്ന് മാത്രം. അയൽ രാജ്യങ്ങൾ ഇത്തരത്തിൽ എന്തെങ്കിലും ചെയ്താൽ നാവികസേന തക്കതായ മറുപടി നൽകും. ഇന്ത്യൻ ഓഷ്യൻ റീജിയൻ ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ ഫോർ ദി ഇന്ത്യൻ ഓഷ്യൻ റീജിയൻ്റെ (IFC-IOR) സഹായത്തോടെ ഇന്ത്യൻ നാവിക സേന ഇന്ത്യൻ മഹാസമുദ്ര മേഖലയെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. 

എന്തൊക്കെയാണ് ഇന്ത്യൻ നാവികസേനയുടെ തയ്യാറെടുപ്പുകൾ?
ഇന്ത്യൻ നാവികസേനയുടെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐഎൻഎസ് അരിഘട്ട് സൈന്യത്തിൽ ഉൾപ്പെടുത്തി. അതിൻ്റെ പരീക്ഷണങ്ങൾ നടക്കുന്നു. കൂടാതെ മിസൈൽ പരീക്ഷണവും നടക്കുന്നുണ്ട്. ആദ്യത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് തുടർച്ചയായി പട്രോളിംഗിലാണ്. അടുത്തിടെ ആണവ ബാലിസ്റ്റിക് മിസൈൽ കെ-4 വിക്ഷേപിച്ചത് വിജയകരമായിരുന്നു. അടുത്ത വർഷം മുതൽ, ഓരോ മാസവും ഒരു യുദ്ധക്കപ്പൽ നമ്മുടെ നാവികസേനയിൽ ഉൾപ്പെടുത്തും. 

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം