തമ്മില്‍ക്കണ്ട് ഗഡ്‍കരിയും പിണറായിയും, ദേശീയപാതാ വികസനത്തിന് ഇതൊക്കെ ഒഴിവാക്കാൻ തയ്യാറെന്ന് കേരളം

Published : Aug 06, 2023, 02:37 PM ISTUpdated : Aug 06, 2023, 09:46 PM IST
തമ്മില്‍ക്കണ്ട് ഗഡ്‍കരിയും പിണറായിയും, ദേശീയപാതാ വികസനത്തിന് ഇതൊക്കെ ഒഴിവാക്കാൻ തയ്യാറെന്ന് കേരളം

Synopsis

എറണാകുളം ബൈപാസ്, കൊല്ലം-ചെങ്കോട്ട എൻഎച്ച് എന്നീ രണ്ട് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ നിർദിഷ്ട 25% സംസ്ഥാന വിഹിതം ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ജിഎസ്ടി വിഹിതവും നിർമാണ സാമഗ്രികളുടെ റോയൽറ്റിയും ഉൾപ്പെടെ സംസ്ഥാന സർക്കാരിൽ നിന്ന് ചില ഇളവുകൾ കേന്ദ്രം അതിന്റെ മറുപടിയിൽ ആവശ്യപ്പെട്ടിരുന്നു.  

സംസ്ഥാനത്ത് വരാനിരിക്കുന്ന ദേശീയ പാത വികസന പദ്ധതികൾക്കായി ചരക്ക് സേവന നികുതി (ജിഎസ്‍ടി) വിഹിതവും നിർമാണ സാമഗ്രികളുടെ റോയൽറ്റിയും കേരളം ഒഴിവാക്കും. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയെ ഇക്കാര്യം അറിയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. നിതിൻ ഗഡ്‍കരിയുടെ വസതിയിലാണ് ഇരുവരും കൂടി്കകാഴ്ച നടത്തിയത്.

എറണാകുളം ബൈപ്പാസ്, കൊല്ലം-ചെങ്കോട്ട എൻഎച്ച് എന്നീ രണ്ട് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ നിർദിഷ്‍ട 25 ശതമാനം സംസ്ഥാന വിഹിതം ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ജിഎസ്‍ടി വിഹിതവും നിർമാണ സാമഗ്രികളുടെ റോയൽറ്റിയും ഉൾപ്പെടെ സംസ്ഥാന സർക്കാരിൽ നിന്ന് ചില ഇളവുകൾ കേന്ദ്രം അതിന്റെ മറുപടിയിൽ ആവശ്യപ്പെട്ടിരുന്നു.

ഈ രണ്ട് പദ്ധതികൾക്കായുള്ള നിർമ്മാണ സാമഗ്രികളുടെ സംസ്ഥാനത്തിന്റെ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാനുള്ള തീരുമാനം സംസ്ഥാനം ഇപ്പോൾ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം, തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡ് (ഒആർആർ) പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ സംസ്ഥാന വിഹിതം വഹിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചു.

സർവീസ് റോഡിന്റെ 100 ശതമാനം ഭൂമി ഏറ്റെടുക്കൽ ചെലവ് ഉൾപ്പെടെ 50 ശതമാനം ഭൂമി ഏറ്റെടുക്കൽ ചെലവ് ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി പങ്കിടാൻ സംസ്ഥാനം നേരത്തെ സമ്മതിച്ചിരുന്നു. ഒആർആർ പദ്ധതിയുടെ നിർമാണ സാമഗ്രികളുടെ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാൻ തയ്യാറാണെന്ന് സംസ്ഥാനം ഇപ്പോൾ കേന്ദ്ര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പകരം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കണം. യോഗത്തിൽ മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയിൽ നിന്ന് ഉറപ്പൊന്നും ലഭിച്ചില്ലെങ്കിലും ഭൂമി ഏറ്റെടുക്കൽ ചെലവിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.

അതേസമയം പ്രളയക്കെടുതി നാശം വിതച്ച ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ സഹായം നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചിരുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും നിതിൻ ഗഡ്കരിയും കഴിഞ്ഞദിവസം കുളു ജില്ലയെ തകർത്തെറിഞ്ഞ ദുരന്തത്തിന്റെ അനന്തരഫലങ്ങൾ സംയുക്തമായി വിലയിരുത്തി. ഇരു നേതാക്കളും ബഡാ ഭുയാൻ, ദിയോധർ, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരന്തബാധിതരായ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്‍തിരുന്നു.

ഇങ്ങനൊരു സൂപ്പര്‍ റോഡ് രാജ്യത്ത് ആദ്യം, ഇനി മിനുക്കുപണികള്‍ മാത്രമെന്ന് ഗഡ്‍കരി!

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം എന്നിവ കാരണം ഹിമാചലിലെ റോഡുകൾക്കും പാലങ്ങൾക്കും സ്വകാര്യ സ്വത്തിനും അഭൂതപൂർവമായ നാശനഷ്‍ടം ഉണ്ടായെന്നും അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിന് കേന്ദ്ര റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിആർഐഎഫ്) കീഴിൽ 400 കോടി രൂപ കേന്ദ്രസർക്കാർ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.

youtubevideo

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ