
ദില്ലി: സ്വന്തമായി കാറുള്ളവര്‍ക്ക് പാചകവാതക സിലിണ്ടറിന് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്സിഡി നിര്‍ത്തലാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കാറുള്ളവരുടെ വിവര ശേഖരണം ആര്‍ടിഒ ഓഫീസുകളില്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
വ്യാജ കണക്ഷന്‍ റദ്ദാക്കിയതിലൂടെ 30,000 കോടിയിലേറെ രൂപ ലാഭമുണ്ടാക്കിയ സര്‍ക്കാര്‍ ഈ രീതിയില്‍ കൂടുതല്‍ തുക കണ്ടെത്തുന്നതിനുള്ള പുതിയ വിദ്യയുമായാണ് ഇപ്പോള്‍ എത്തുന്നത്. നിലവില്‍ രണ്ടും മൂന്നും കാറുള്ളവര്‍ക്ക് പോലും ഗ്യാസ് സബ്‌സീഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കാറുണ്ടെങ്കില്‍ സബ്‌സിഡി ഇല്ലാതാക്കുക എന്ന ഉദ്ദേശം സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
നേരത്തേ 10 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെ സബ്സിഡിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനായി ആദായ നികുതി ഡിപ്പാര്‍ട്ടമെന്റില്‍ നിന്നും പെട്രോളിയം മന്ത്രാലയം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പാന്‍ കാര്‍ഡ്, വീട്ടുവിലാസം, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് പെട്രോളിയം മന്ത്രാലയം ഇതിനായി ശേഖരിച്ചത്.
ഗ്യാസ് സബ്സിഡി സ്വമേധയാ ഉപേക്ഷിക്കുന്നതിനായും കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. GiveItUp എന്ന പേരിലുള്ള സര്‍ക്കാര്‍ ക്യാമ്പയിനിങ്ങിന്റെ ഭാഗമായിരുന്നു ഇത്.
കൂടാതെ സബ്സിഡി നടപ്പിലാക്കുന്നതിനായി എല്‍.പി.ജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രം ആവിഷ്‌കരിച്ചിരുന്നു. ഇതിലൂടെ 75 മില്യണ്‍ വ്യാജ കണക്ഷന്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
കാറുള്ളവര്‍ക്ക് സബ്‌സിഡി ഒഴിവാക്കുന്ന പുതിയ രീതി പ്രാബല്യത്തില്‍ വന്നാല്‍ സമാനരീതിയില്‍ മറ്റൊരു ലാഭം കൂടി വരുമെന്നാണ് കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. നവംബറിലെ കണക്കനുസരിച്ച് ഏകദേശം 251.1 മില്യണ്‍ ഗാര്‍ഹിക എല്‍.പി.ജി കണക്ഷനുകളാണ് രാജ്യത്തുള്ളത്. അത്രയധികം എല്‍.പി.ജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികളും ഇത് വിലാസവുമായി ചേര്‍ത്ത് പരിശോധിക്കുന്നതും സര്‍ക്കാരിന് വെല്ലുവിളിയാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.