
ഇന്നത്തെ കാലത്ത് ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം കയ്യിലുണ്ടെങ്കിൽ നല്ലൊരു ജോബ് കിട്ടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എങ്കിൽ തെറ്റി! ഡിഗ്രി എന്നത് വെറും ഒരു എൻട്രി പാസ് മാത്രമായി മാറിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ജെൻ സികൾ തൊഴിൽ വിപണിയിലേക്ക് എത്തുമ്പോൾ വലിയൊരു സ്കിൽ ഗ്യാപ്പ് നേരിടുന്നുണ്ട്. കോളേജിൽ പഠിക്കുന്ന കാര്യങ്ങളും ഓഫീസിൽ ചെയ്യേണ്ടി വരുന്ന കാര്യങ്ങളും തമ്മിൽ ഒട്ടും സിങ്ക് ആവാത്ത അവസ്ഥയാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട് പറയുന്നത്.
റിപ്പോർട്ട് പ്രകാരം, ഏകദേശം 53 ശതമാനം ജെൻ സി ഉദ്യോഗാർത്ഥികളും തങ്ങൾ ഒരു പ്രൊഫഷണൽ ജോലി ചെയ്യാൻ പൂർണ്ണമായും തയ്യാറല്ല എന്ന് വിശ്വസിക്കുന്നു. ഇതിലും കൗതുകകരമായ മറ്റൊരു കാര്യം, 31 ശതമാനം പേരും ബിരുദ പഠനത്തിന് പകരം നേരിട്ട് തൊഴിൽ മേഖലയിലേക്ക് ഇറങ്ങാനാണ് ആഗ്രഹിക്കുന്നത്. ഇതിന് പ്രധാന കാരണം കോളേജ് സിലബസുകൾ കാലഹരണപ്പെട്ടതാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഏകദേശം 16 ശതമാനം വിദ്യാർത്ഥികൾ പറയുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ലേറ്റസ്റ്റ് ടെക്നോളജിയിൽ വേണ്ടത്ര ട്രെയിനിങ് കോളേജുകൾ നൽകുന്നില്ല എന്നാണ്.
കോളേജ് ക്യാമ്പസിൽ നിന്ന് ഓഫീസിലെ എയർ കണ്ടീഷൻഡ് മുറികളിലേക്ക് എത്തുമ്പോൾ ജെൻ സി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്:
ഈ ഗ്യാപ്പ് നികത്താൻ ഇൻഡസ്ട്രിയും കോളേജുകളും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്‍റേൺഷിപ്പുകൾ കേവലം ഒരു സർട്ടിഫിക്കറ്റിന് വേണ്ടിയുള്ളതാകാതെ, യഥാർത്ഥ വർക്ക് എക്സ്പീരിയൻസ് നൽകുന്നതാകണം. വിദ്യാർത്ഥികൾക്ക് പഠനകാലത്ത് തന്നെ കമ്പനികളിലെ പ്രോജക്റ്റുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചാൽ മാത്രമേ ഈ ആത്മവിശ്വാസക്കുറവ് പരിഹരിക്കാൻ കഴിയൂ.
ചുരുക്കത്തിൽ, ഇന്നത്തെ തൊഴിൽ വിപണിയിൽ പിടിച്ചുനിൽക്കണമെങ്കിൽ കോളേജ് പഠനത്തോടൊപ്പം തന്നെ പുതിയ കാലത്തെ ടെക്നോളജികളും സോഫ്റ്റ് സ്കിൽസും സ്വന്തമായി പഠിച്ചെടുക്കേണ്ട അവസ്ഥയിലാണ് ജെൻ സി. സ്കില്ലുകൾ ഉണ്ടെങ്കിൽ മാത്രമേ ഇനി കരിയറിൽ മുന്നേറാൻ സാധിക്കൂ എന്ന വലിയൊരു മെസേജാണ് ഈ റിപ്പോർട്ട് നൽകുന്നത്.