കോച്ചായി തുടരുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കുബ്ലെ

Published : Jun 02, 2017, 06:25 PM ISTUpdated : Oct 04, 2018, 06:47 PM IST
കോച്ചായി തുടരുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കുബ്ലെ

Synopsis


ലണ്ടന്‍: ഇന്ത്യന്‍ പരീശീലക സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ അനില്‍ കുബ്ലെ ബിസിസിഐയെ നിലപാട് അറിയിച്ചതായി സൂചന. ഇന്ന് കുംബ്ലെയുമായി പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ബിസിസിഐ ഉപദേശകസമിതി അംഗം സൗരവ് ഗാംഗുലി കൂടിക്കാഴ്ച നടത്തിയിരുന്നു. വീരേന്ദര്‍ സെവാഗ് കൂടി പരിശീലകനാവാനുള്ള അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് കുംബ്ലെ ഗാംഗുലിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രശ്നം താനും കോലിയും തമ്മിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തില്‍ പരിശീലക സ്ഥാനത്ത് തുടരാനില്ലെന്ന് കുംബ്ലെ വ്യക്തമാക്കി.

കുംബ്ലെയുടെ കരാര്‍ നീട്ടാത്തപക്ഷം വീരേന്ദര്‍ സെവാഗിനെ പരിശീലകനായി നിയമിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിന് മുന്നോടിയായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി കുംബ്ലെയെ കണ്ട് ചര്‍ച്ച നടത്തും. ലണ്ടനിലുള്ള ഗാംഗുലി കുംബ്ലെയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്ത്യന്‍ ടീം അംഗങ്ങളെയും കണ്ടിരുന്നു. ഇതിന് മുമ്പ് ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും ബിസിസിഐ ജനറല്‍ മാനേജര്‍ എം.വി ശ്രീധറും കളിക്കാരുമായി ചര്‍ച്ച നടത്തി.

ഞായറാഴ്ച പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നതിന് മുമ്പ് കുംബ്ലെയുടെ കാര്യത്തില്‍ അന്തിമ ധാരണയിലെത്താനാണ് ചൗധരിയും ശ്രീധറും ഗാംഗുലിയും അടങ്ങുന്ന ബിസിസിഐ പ്രതിനിധിസംഘം ശ്രമിക്കുന്നത്.

 

  

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!